തലസ്ഥാന ജില്ലയുടെ വിപണന വാണിജ്യ തലസ്ഥാനമാണ് നെടുമങ്ങാട്. ചരിത്രപ്രധാനമേറിയ ഈ മലയോര പട്ടണം കഴിഞ്ഞ രണ്ടുദിവസമായി ഹര്‍ത്താലാചരിക്കുകയാണ്. ശ്രീകൃഷ്ണജയന്തി ആഘോഷത്തിനുയര്ത്തിയ കൊടിതോരണങ്ങള്‍ ഉയര്‍ത്തിയത് സംഘര്ഷടിതമായി നശിപ്പിച്ചതാണ് സംഘര്‍ഷത്തിനും തുടര്‍ന്ന് ഹര്‍ത്താലിനും വഴിവച്ചത്. ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ മഹോത്സവമായി കേരളമാകെ പതിറ്റാണ്ടുകളായി നടത്തിവരുന്നതാണ്. മുമ്പൊക്കെ മലപ്പറും ജില്ലയിലെ ചില കേന്ദ്രങ്ങളില്‍ അസഹിഷ്ണുത പ്രകടിപ്പിക്കുകയും പരിപാടി അലങ്കോലപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ എതിര്‍ത്തവര്‍പോലും ആഘോഷങ്ങളുമായി സഹകരിക്കുന്ന സാഹചര്യമാണ് പിന്നീടുണ്ടായത്. ശ്രീകൃഷ്ണജയന്തി ഒഴിവുദിനമാക്കുന്നതില് മന്ത്രിയായിരിക്കെ സി.എച്ച്.മുഹമ്മദ് കോയ വഹിച്ച പങ്ക് വിസ്മരിക്കാവുന്നതല്ല. എന്നാല്‍ ശ്രീകൃഷ്ണജയന്തി പോലുള്ള അതി പ്രധാനമായ ഹൈന്ദവാഘോങ്ങള് അലങ്കോലപ്പെടുത്താന്‍ ഒരുവിഭാഗം മതതീവ്രവാദികള്‍ തയ്യാറായിരിക്കുന്നു. നെടുമങ്ങാട് സംഭവിച്ചത് അതാണ്. നെടുമങ്ങാട് ചന്ത വളരെ പ്രധാനപ്പെട്ടതാണ്. യൂറോപ്യന്‍ യൂണിയന്റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര വാണിജ്യകേന്ദ്രം പ്രവര്‍ത്തിക്കുന്ന ചന്തയില്‍ മുസ്ലീം മതതീവ്രവാദികളുടെ താവളമാക്കാന്‍ സംഘടിത ശ്രമം ആരംഭിച്ചിട്ട് കുറച്ചുകാലമായി. കയ്യേറിയും കാശുമുടക്കി കയ്യടക്കിയും ആധിപത്യം ഉറപ്പിച്ച ചന്ത കേന്ദ്രീകരിച്ചാണ് നെടുമങ്ങാട് നഗരത്തിലും സമീപപ്രദേശങ്ങളിലുമെല്ലാം വര്‍ഗ്ഗീയ സംഘര്‍ഷത്തിനും സംഘട്ടനങ്ങള്‍ക്കും ആളെത്തുന്നത്.
ശ്രീകൃഷ്ണജയന്തി ആഘോഷത്തെ സംഘര്‍ഷത്തില്‍ കലാശിപ്പിക്കാനും ശ്രമം നടന്നിരുന്നെങ്കിലും സംഘാടകര്‍ സംയമനം പാലിച്ചതുകൊണ്ട് മാത്രം സമാധാനപരമായി നടന്നു. എന്നാല്‍ കൊടിതോരണങ്ങള്‍ അഴിച്ചുമാറ്റാന്‍ ചെന്നപ്പോഴാണ് ഒരു പ്രകോപനവുമില്ലാതെ അക്രമമഴിച്ചുവിട്ടത്. നിരവധി ചെറുപ്പക്കാര്‍ അക്രമിക്കപ്പെട്ടു. പോലീസ് അക്രമികള്‍ക്കനുകൂലമായ നിലപാട് സ്വീകരിച്ചപ്പോഴാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. ഹര്‍ത്താല്‍ ദിവസവും അക്രമികള്‍ പോലീസിന്റെ സാന്നിധ്യത്തില്‍ അഴിഞ്ഞാടി. അറിയപ്പെടുന്ന എന്‍ഡിഎഫ് നേതാക്കളും ഗുണ്ടകളുമാണ് സുയുധരായി അക്രമം അഴിച്ചുവിട്ടത്.
ആര്‍എസ്എസ് പ്രവര്‍ത്തകരായ നന്ദകുമാര്‍, അനന്തകുമാര്‍ എന്നിവരെ കഴിഞ്ഞദിവസം രാത്രി എന്‍ഡിഎഫുകാര്‍ മാര്‍ക്കറ്റിനകത്തേക്ക് പിടിച്ചുകൊണ്ടുപോയാണ് ക്രൂരമായി മര്‍ദ്ദിച്ചത്. പോലീസിന്റെ സാന്നിദ്ധ്യത്തിലാണ് മാരകായുധങ്ങളുമായി ഒരുസംഘം ആക്രമണം നടത്തിയത്.
ആക്രമണങ്ങളില്‍ ഗുരുതരമായി പരിക്കേറ്റ സതികുമാര്‍, ഉണ്ണികൃഷ്ണന്, അഖില്‍, ജയശങ്കര്‍, രാഹുല്‍, ബിജു പരിയാരം എന്നിവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. എന്‍ഡിഎഫ് സംഘം പോലീസുകാരെയും ആക്രമിക്കുകയായിരുന്നു. നാമമാത്രമായ പോലീസ് മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്.
പ്രകോപിതരായ എന്‍ഡിഎഫ് സംഘം വ്യാപാരസ്ഥാപനങ്ങള്‍ അടിച്ചുതകര്‍ത്തു. ആര്‍എസ്എസ് പ്രവര്‍ത്തകനായ രാജന്റെ ദേവകി ക്ലിനിക് എന്ന സ്ഥാപനം അടിച്ചുതകര്‍ക്കുകയും രാജനെ മര്‍ദ്ദിക്കുകയും ചെയ്തു.
അക്രമം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ എന്‍ വിഷന്‍ ക്യാമറാമാനെ മര്‍ദ്ദിക്കുകയും ക്യാമറ തല്ലിത്തകര്‍ക്കുകയും ചെയ്തു. കൂടുതല്‍ പോലീസെത്തിയാണ് സംഘര്‍ഷത്തിന് അയവുവരുത്തിയത്. മാര്‍ക്കറ്റിനുള്ളില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ വര്‍ഗ്ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ എന്‍ഡിഎഫിന്റെ ആസൂത്രിത നീക്കമാണിതെന്നതില്‍ സംശയമില്ല. യാതൊരു പ്രകോപനവുമില്ലാതെ നെടുമങ്ങാട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കുനേരെ ആക്രണം നടത്തിയപ്പോള്‍ കല്ലമ്പലത്ത് ഹൈന്ദവ സംഘടനയുടെ കൊടികള്‍ അറുത്തിടുകയായിരുന്നു. മനപ്പൂര്‍വ്വം പ്രകോപനം സൃഷ്ടിച്ച് സംഘര്‍ഷം ഉണ്ടാക്കുക എന്നതാണ് എന്‍ഡിഎഫ് രീതി. എന്‍ഡിഎഫ് യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് ആയുധപരിശീലനവും തീവ്രവാദപ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. തീരദേശ മേഖല കേന്ദ്രീകരിച്ചും മലയോര മേഖല കേന്ദ്രീകരിച്ചും ഇത്തരം പ്രവര്‍ത്തനങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ടെന്ന് പകല്‍ പോലെ വ്യക്തമാണ്.
അക്രണപരമ്പരസൃഷ്ടിക്കാന് ശ്രീകൃഷ്ണജയന്തി അവസരം തന്നെ തിരഞ്ഞെടുത്ത അക്രമികളെ ന്യായീകരിക്കാനും ആടിനെ പട്ടിയാക്കി വേട്ടയാടാനും ചില ഭരണകക്ഷി നേതാക്കള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. വോട്ടുബാങ്ക് രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്ന അത്തരം നേതാക്കള്‍ തെറ്റുതിരുത്താന്‍ തയ്യാറായില്ലെങ്കില്‍ ഭാവിയില്‍ സംഭവിച്ചേക്കാവുന്ന ദുരന്തങ്ങള്‍ക്ക് അവര്‍ ഉത്തരം പറയേണ്ടിവരുമെന്ന് ഓര്‍മ്മിപ്പിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: