ന്യൂദല്‍ഹി: ദേശീയ പാതയിലെ അറ്റകുറ്റപ്പണികള്‍ നടത്താതെ മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ ടോള്‍ നിരക്ക് വര്‍ദ്ധിപ്പിക്കില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പു മന്ത്രി ഓസ്ക്കാര്‍ ഫെര്‍ണാണ്ടസ് വ്യക്തമാക്കി. ദേശീയ പാതയിലെ മണ്ണൂത്തി-വാളയാര്‍ മേഖലയിലെ അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും സംസ്ഥാന പൊതുമരാമത്തു വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ നേതൃത്വത്തിലുള്ള ഉന്നതസമിതിയുമായി നടത്തിയ യോഗത്തില്‍ കേന്ദ്രമന്ത്രി വ്യക്തമാക്കി.
മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ ടോള്‍നിരക്ക് വര്‍ദ്ധന നാളെ മുതല്‍ നിലവില്‍ വരുമെന്നായിരുന്നു അറിയിപ്പ്. ടോള്‍ പിരിവു തുടങ്ങി ഒന്നര വര്‍ഷം പിന്നിട്ടിട്ടും ദേശീയപാത നിര്‍മ്മാണ കരാറിലെ വ്യവസ്ഥകള്‍ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് പൂര്‍ത്തിയാക്കിയിരുന്നില്ല. ഇതിനെതിരെ വ്യാപക പ്രതിഷേധം രൂക്ഷമായതാണ് ടോള്‍ പിരിവിനെതിരെ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയത്.
ദേശീയ പാത 212ലെ രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട കേസില്‍ കക്ഷിചേരാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ദേശീയപാതയുടെ വികസനം 30 മീറ്ററാക്കി ചുരുക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കുമെന്നും ഓസ്ക്കാര്‍ ഫെര്‍ണാണ്ടസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: