തിരുവനന്തപുരം: മുംബൈയില്‍ നാവികസേനയുടെ ഐഎന്‍എസ് സിന്ധുരക്ഷക് അന്തര്‍വാഹിനിയിലുണ്ടായ തീപിടിത്തത്തില്‍ വെന്തുമരിച്ച നാവികരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു.തിരുവനന്തപുരം നെയ്യാര്‍ വാഴക്കല്‍ സ്വദേശി ബിജു ലോറന്‍സ്, ആലപ്പുഴ ഹരിപ്പാട് സ്വദേശി വിഷ്ണു വിശ്വംഭരന് എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് രാവിലെ വ്യോമസേനാ ആസ്ഥാനത്തെ വിമാനത്താവളത്തില്‍ എത്തിച്ചത്.
രാവിലെ എട്ടരയോടെ മൃതദേഹങ്ങള്‍ വിമാനത്താവളത്തിലെത്തിയപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മരിച്ചവരുടെ ബന്ധുക്കളും ചേര്‍ന്ന് ഏറ്റുവാങ്ങി. വിഷ്ണുവിന്റെ മൃതദേഹം ജന്മനാടായ ഹരിപ്പാടേയ്ക്ക് കൊണ്ടുപോയി. ഉച്ച കഴിഞ്ഞ് വീട്ടുവളപ്പിലാകും മൃതദേഹം സംസ്കരിക്കുക.
ബിജുവിന്റെ മൃതദേഹം നിരവധി വാഹനങ്ങളുടെ അടമ്പടിയോടെ വിമാനത്താവളത്തില്‍ നിന്നും വിലാപയാത്രയായി ജന്മനാട്ടിലേയ്ക്ക് കൊണ്ടുപോയി. വെള്ളറട വാഴിച്ചല്‍ എന്‍.വി. ഹൗസില്‍ ലോറന്‍സ്-വിമല ദമ്പതികളുടെ മകനാണ് ബിജു. വാവോട് സ്കൂളില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം വാഴിച്ചല്‍ ലിറ്റില്‍ ഫ്ളവര്‍ ചര്‍ച്ചില്‍ സംസ്കാരചടങ്ങുകള്‍ നടക്കും. തുടര്‍ന്ന് ഔദ്യോഗിക ബഹുമതിയോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിക്കും.
ഇക്കഴിഞ്ഞ 13ന് രാത്രിയാണ് നാവികസേനയുടെ ആയുധസജ്ജമായ മുങ്ങികപ്പല്‍ ഐ.എന്‍.എസ് സിന്ധു രക്ഷക് തീപിടിച്ച് കടലില്‍ മുങ്ങിത്താഴ്ന്നത്. അപകടത്തില്‍ നാല് മലയാളികള്‍ അടക്കം 18 പേരാണ് മരിച്ചത്. ഫോറന്‍സിക് പരിശോധനയിലൂടെയാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: