ജോഹന്നാസ് ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡണ്ട് നെല്‍സണ്‍ മണ്ടേല ആശുപത്രി വിട്ടതായി സൗത്ത് ആഫ്രിക്കന്‍ പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ജൂണ്‍ എട്ട് മുതല്‍ അദ്ദേഹം ആശുപത്രിയിലായിരുന്നു.
നീണ്ടകാലത്തെ ആശുപത്രി വാസത്തിനു ശേഷം ജോഹന്നാസ് ബര്‍ഗിലെ വീട്ടിലേക്കാണ് മണ്ടേല പോയത്. രണ്ട് വര്‍ഷത്തിനിടെ ഇത് അഞ്ചാം തവണയാണ് മണ്ടേലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏപ്രിലില്‍ ന്യുമോണിയ പിടിപ്പെട്ടതിനെ തുടര്‍ന്ന് മണ്ടേല പത്ത് ദിവസം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നത്.
പല മാധ്യമങ്ങളും മണ്ടെലയുടെ നില വീണ്ടു ഗുരുതരമായി തുടരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു എന്നാല്‍ ഇതിനൊന്നു അടിസ്ഥാനമില്ലായെന്ന് ഓഫീസ് വൃത്തങ്ങള്‍ പ്രതികരിച്ചിരുന്നു. ഇതിനിടയിലാണ് മണ്ടേല ആശുപത്രി വിട്ടതായി ഔദ്യോഗികമായി അറിയിച്ചത്. രാജ്യത്തെ ആദ്യ കറുത്ത വര്‍ഗക്കാരനായ പ്രസിഡന്റ് മണ്ടേലയാണ്. രാജ്യത്തെ സ്വതന്ത്ര്യസമത്തിനു നേതൃത്വം നല്‍കുകയും 27 വര്‍ഷത്തോളം ജയില്‍വാസം അനുഷ്ഠിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: