പാലക്കാട്: കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ 74 ശതമാനം ഓഹരികളും സ്വകാര്യമേഖലയ്ക്ക് നല്കാന് തീരുമാനം. റെയില്‍വേയുടെ ഓഹരി ശതമാനം വെറും 26 ശതമാനം മാത്രമായിരിക്കും. നിര്‍മ്മാണം മൂന്ന് വര്‍ഷത്തിനകം പൂര്‍ത്തിയാക്കാനും റെയില്‍വേ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനമായി.
പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാന്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കിയ പദ്ധതിയില്‍ നിലവിലുള്ള പ്രശ്നങ്ങളെല്ലാം പരിഹരിച്ചതായും ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും റെയില്‍വേ ബോര്‍ഡ് ചെയര്മാന് അരുണേന്ദ്രകുമാര്‍ പറഞ്ഞു. കോച്ച് ഫാക്ടറിക്കായുള്ള പദ്ധതിയില്‍ പങ്കാളിയാകാമെന്ന് കാണിച്ച് സ്റ്റീല്‍ അഥോറിറ്റി ഓഫ് ഇന്ത്യ (സെയില്‍) റെയില്‍വെയ്ക്ക് അയച്ച കത്ത് റെയില്‍വെ തള്ളിയതായാണ് സൂചന.
പദ്ധതി പൊതു സ്വകാര്യ പങ്കാളിത്തത്തില്‍ നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം കണക്കിലെടുത്താണ് സെയിലിന്റെ നിര്‍ദ്ദേശങ്ങള്‍ റെയില്‍വെ തള്ളിയത്. സെയില്‍ പദ്ധതിയില്‍ പങ്കാളിയാവാന്‍ മുന്നോട്ടുവന്നിട്ടും പൊതു-സ്വകാര്യ പങ്കാളിത്തത്തിന് കേന്ദ്രസര്‍ക്കാര്‍ പിടിവാശി കാട്ടുകയാണെന്ന് കേരളത്തില്‍നിന്നുള്ള എം.പി മാര്‍ നേരത്തെ ആരോപിച്ചിരുന്നു. പദ്ധതിയില്‍ പങ്കാളിയാവാന്‍ താല്പര്യം പ്രകടിപ്പിച്ച് സെയില്‍ ചെയര്മാന് സി.എസ്. വര്‍മ, റെയില്‍വെ ബോര്‍ഡ് ചെയര്മാന് വിനയ് മിത്തലിന് അയച്ച കത്തിന്റെ പകര്‍പ്പ് എം.ബി. രാജേഷ് എംപി മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നു.
പാലക്കാട് കോച്ച് ഫാക്ടറി പദ്ധതി പൊതു മേഖലയില്‍ നടപ്പാക്കുന്നതിന് കേന്ദ്ര ആസൂത്രണ കമ്മീഷന്റെ അനുമതി ലഭിക്കില്ലെന്ന് റെയില്‍വെ മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോച്ച് ഫാക്ടറി പദ്ധതി പൊതു മേഖലയില്‍ നടപ്പാക്കാന്‍ കഴിയില്ലെന്നതിലേക്ക് വിരല്‍ ചൂണ്ടുന്ന സൂചനകളായിരുന്നു മന്ത്രിയുടെ വാക്കുകളില്‍.
600 കോടി രൂപയാണ് കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് റെയില്‍വെ ചെലവ് പ്രതീക്ഷിക്കുന്നത്. പ്രതിവര്‍ഷം 400 കോച്ചുകളാണ് കഞ്ചിക്കോട്ട് നിര്‍മ്മിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: