തിരുവനന്തപുരം: സപ്ലൈകോയിലെ ഒരു വിഭാഗം ജീവനക്കാര്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. ഭക്ഷ്യമന്ത്രി അനൂപ് ജേക്കബുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി എന്നീ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലായിരുന്നു സമരം.
ജീവനക്കാരുടെ ഡെപ്യൂട്ടേഷന് ഘട്ടംഘട്ടമായി പിന്‍വലിക്കും. 223 പേര് പെന്ഷന് അനുവദിക്കാനും തീരുമാനമായി. പങ്കാളിത്ത പെന്ഷന് നടപ്പാക്കാനും യോഗത്തില്‍ തീരുമാനിച്ചു. ജീവനക്കാരുടെ ആവശ്യങ്ങള്‍ ഉടനടി നിററേവറ്റാന് ബുദ്ധിമുട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ ആവശ്യങ്ങള്‍ സമയബന്ധിതമായി പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
സ്ഥാനക്കയറ്റം, ഡപ്യൂട്ടേഷന് തുടങ്ങിയ വിഷയങ്ങളില്‍ നയപരവും സാങ്കേതികവുമായ തീരുമാനമുണ്ടാകേണ്ടതിനാല് ഇതേക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സപ്ലൈകോ എംഡിയെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി യൂണിയന് നേതാക്കളെ അറിയിക്കുകയായിരുന്നു. എംഡി ഒക്ടോബര്‍ 31 ന് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ സമരക്കാര്‍ ഉന്നയിച്ച വിഷയങ്ങളില്‍ തീരുമാനമുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. ഇതോടെയാണ് സമരം അവസാനിപ്പിക്കാന്‍ യൂണിയനുകള്‍ തീരുമാനിച്ചത്.
സമരം അവസാനിപ്പിച്ചത് സ്വാഗതാര്‍ഹമാണെന്നും സമരം അവസാനിച്ച സാഹചര്യത്തില്‍ ഔട്ട്ലെറ്റുകള് കാര്യക്ഷമമായി പ്രവര്‍ത്തനം തുടരുമെന്നും മന്ത്രി അനൂപ് ജേക്കബ് വ്യക്തമാക്കി. സെപ്റ്റംബര്‍ 15 വരെ അവധി ദിവസങ്ങളിലടക്കം സപ്ലൈകോ ഔട്ട്ലെറ്റുകള് തുടര്‍ച്ചയായ ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: