കോട്ടയം: വിതുര പെണ്‍വാണിഭ കേസിലെ പ്രതികളെ ഓര്‍മ്മയില്ലെന്ന് പരാതിക്കാരിയായ യുവതി. പീഡനം നടന്ന് പതിനെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ പ്രതികളെ കൃത്യമായി ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെന്ന് യുവതി കോടതിയെ അറിയിച്ചു. പീഡനം നടന്നുവെന്നത് സത്യമാണ്. പല സ്ഥലങ്ങളില്‍ തന്നെക്കൊണ്ടുപോയി പലര്‍ക്കായി കാഴ്ചവച്ചുവെന്നും യുവതി പറഞ്ഞു.
പ്രതികളെ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് പെണ്‍കുട്ടി പറഞ്ഞതോടെ കോടതി നടപടികള്‍ ഒരു മണിക്കൂര്‍ കൊണ്ട് അവസാനിച്ചു. കേസ് വീണ്ടും പതിമൂന്നിന് പരിഗണിക്കും. അന്ന് അന്വേഷണ ഉദ്യോഗസ്ഥരെയും സാക്ഷികളെയും വിസ്തരിക്കും. പ്രതികളെ തിരിച്ചറിയാന്‍ കഴിയില്ലെന്ന് അറിയിച്ചതോടെ വിതുര പെണ്‍വാണിഭ കേസ് ദുര്‍ബലമാകാനാണ് സാധ്യത.
കോടതിയുടെ രൂക്ഷമായ വിമര്‍ശനങ്ങള്‍ക്കൊടുവിലാണ് യുവതി വിചാരണയ്ക്കായി കോട്ടയത്തെ പ്രത്യേക കോടതിയിലെത്തിയത്. വിചാരണ നടപടികളില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയേയും ഹൈക്കോടതിയേയും പെണ്‍കുട്ടി നേരത്തെ സമീപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: