കൊല്‍ക്കത്ത: മുസ്ലിം പള്ളികളിലെ ഇമാമുമാര്‍ക്കും മൊഹ്സീനുകള്ക്കും പ്രതിമാസ അലവന്‍സ് നല്‍കാനുള്ള മമതസര്‍ക്കാരിന്റെ തീരുമാനം കല്‍ക്കട്ട ഹൈക്കോടതി റദ്ദാക്കി. ഇത്തരം നീക്കങ്ങള്‍ ഭരണഘടനാവിരുദ്ധമാണെന്ന് കുറ്റപ്പെടുത്തിയ കോടതി മമതസര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. 2012 ഏപ്രില്‍ മുതലാണ് ഇമാമുമാര്‍ക്ക് 2500 രൂപ വീതവും മൊഹ്സിനുകള്ക്ക് 1500 രൂപ വീതവും സര്‍ക്കാര്‍ നല്കിത്തുടങ്ങിയത്.
അലവന്‍സ് വിതരണം ഉടന്‍ നിര്‍ത്തിവയ്ക്കാനും കോടതി നിര്‍ദ്ദേശിച്ചു. മമതയുടെ നീക്കം ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനുള്ള ശ്രമമാണെന്ന് പ്രതിപക്ഷം നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. നിയമ സഭയുടെ തീരുമാനമനുസരിച്ചാണ് അലവന്‍സ് നല്‍കുന്നതെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചെങ്കിലും കോടതി ഇത് നിരാകരിച്ചു. നിയമസഭയെടുക്കുന്ന തീരുമാനങ്ങള്‍ ഭരണഘടനയ്ക്ക് വിരുദ്ധമാണെങ്കില്‍ കോടതികള്‍ക്ക് അവ റദ്ദാക്കാമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കോടതി വിധിയെ സംസ്ഥാനത്തെ കോണ്‍ഗ്രസ്, സിപിഎം നേതൃത്വങ്ങള്‍ സ്വാഗതം ചെയ്തു. മമതാബാനര്‍ജി ജനങ്ങളോട് മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് അബ്ദുള്‍ മന്നന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: