കോട്ടയം: എംജി സര്‍വ്വകലാശാല വിവേകാനന്ദ ചെയറിന്റെ ഉദ്ഘാടനം അട്ടിമറിച്ച് മതഭീകരവാദ വിദ്യാര്‍ത്ഥി സംഘടനയുടെ മുന്നില്‍ മുട്ടുമടക്കിയ മതേതരവാദികളെന്ന് സ്വയം അവലോധിച്ച യുഡിഎഫ് സര്‍ക്കാരിന്റെ സ്വാമി വിവേകാനന്ദനോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ കമ്മറ്റി അഭിപ്രായപ്പെട്ടു. ഇന്ന് എന്തുകൊണ്ടും കേരളത്തില്‍ വിവേകാനന്ദതത്വങ്ങള് ആഴത്തില്‍ മനസ്സിലാക്കിയ പ്രൊഫ.ഒ.എം.മാത്യുവിനെപ്പോലുളളവരെ രാഷ്ട്രീയതിമിരത്തിലൂടെ കടന്നാക്രമിക്കുന്ന ഇത്തരം മതഭീകരവാദി വിദ്യാര്‍ത്ഥിസംഘടനകളെ തിരിച്ചറിഞ്ഞ് ഹിന്ദുസമൂഹം പ്രതിഷേധിക്കണമെന്നും ഭാരതത്തിന്റെയും കേരളത്തിന്റെയും ഭാവി പ്രവചിച്ച വിവേകാനന്ദസ്വാമികളുടെ സൂക്തങ്ങള്‍ അനാചാരങ്ങള്‍ക്കും അയിത്തത്തിനുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ച, ഒട്ടനവധി നവോത്ഥാനനായകര്‍ കടന്നുപോയ ഈ മണ്ണില്‍ മുസ്ലീം ലീഗിന്റെ വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ ഇസത്തിന്റെ പേരില്‍ അട്ടിമറിക്കപ്പെടുകയാണ്. കോഴിക്കോട് സര്‍വ്വകലാശാലയില്‍ കൊടുംഭീകരവാദിയുടെ കവിത അച്ചടിച്ച് പാഠ്യവിഷയമാക്കിയ മതേതരസര്‍ക്കാര്‍ ഭ്രാന്താലയമായിരുന്ന കേരളത്തെ തീര്ത്ഥാലയമാക്കിയ സ്വാമി വിവേകാനന്ദന്റെ പ്രവര്‍ത്തനം യുവാക്കളില്‍ എത്തിക്കേണ്ട ബാദ്ധ്യത മറന്ന് എംജി സര്‍വ്വകലാശാല അധികൃതര്‍ എടുത്ത തീരുമാനം പിന്‍വലിക്കണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടു പോകാന്‍ ജില്ലാ കമ്മറ്റി തീരുമാനിച്ചു.
പ്രസിഡന്റ് പി.സി.സുരേന്ദ്രദാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി എ.ടി.തുളസീധരന്‍, ജില്ലാ സംഘടനാ സെക്രട്ടറി പൂഴിമേല്‍ രണരാജന്‍, ജില്ലാ ട്രഷറര്‍,പ്രകാശ് കുമ്മനം, തമ്പി പട്ടശേരി, പി.കെ.ചന്ദ്രന്, കെ.കെ.തങ്കപ്പന്, ബിന്ദു മോഹനന്, അംബികാതമ്പി, വി.ടി.രാജു, പി.വി.മുരളീധരന്, ആര്.ഹരിലാല്‍, ശ്രീകാന്ത് തിരുവഞ്ചൂര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: