മലപ്പുറം: താനൂരില്‍ എട്ടു പേരുടെ മരണത്തിനിടയാക്കിയ ബസിന്റെ ഡ്രൈവര്‍ പോലീസില്‍ കീഴടങ്ങി. തിരൂര്‍ മംഗലം സ്വദേശി ഫൈസലാണ് കീഴടങ്ങിയത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഇയാള്‍ രാവിലെ തിരൂര്‍ ഡിവൈ.എസ്.പി ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു.
മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയാണെന്ന വാര്‍ത്തകള്‍ക്കിടെയാണ് അപ്രതീക്ഷിതമായി ഇയാള്‍ കീഴടങ്ങിയത്. മനപ്പൂര്‍വമുള്ള നരഹത്യയ്ക്കാണ് ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നത്. കോഴിക്കോട്-തിരൂര്‍ പാതയില്‍ സര്‍വീസ് നടത്തുന്ന ബസ് വെള്ളിയാഴ്ചയാണ് മുക്കോലയ്ക്ക് സമീപം ഓട്ടോറിക്ഷയില്‍ ഇടിച്ചത്.
ബസിന്റെ അമിത വേഗമായിരുന്നു അപകടകാരണം. ഓട്ടോയിലുണ്ടായിരുന്നവരാണ് മരിച്ച എട്ടുപേരും. സംഭവത്തില്‍ രോഷാകുലരായിരുന്ന നാട്ടുകാര്‍ ബസ് കത്തിച്ചിരുന്നു. അപകടത്തിനു ശേഷം ഫൈസല്‍ ഉള്‍പ്പെടെയുള്ള ബസ് ജീവനക്കാര്‍ ഓടിരക്ഷപെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: