പത്തനംതിട്ട: ഷാര്‍ജ സെക്സ് റാക്കറ്റ് കേസിലെ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. പത്തനംതിട്ട അഡീഷനല്‍ സെക്ഷന്‍സ് കോടതി ഫാസ്റ്റ് ട്രാക്ക് (രണ്ട്) ജഡ്്ജി എം അഹമ്മദ് കോയയുടേതാണ് ഉത്തരവ്. സൗദയെന്ന സ്ത്രീ അയല്‍വാസിയായ യുവതിയെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് ഷാര്‍ജയിലെത്തിച്ച് പെണ്‍വാണിഭ സംഘത്തിന് കൈമാറി പീഡിപ്പിച്ചുവെന്നാണ് കേസ്. കുലശേഖരപതി കൊപ്ലി വീട്ടില്‍(ഷെഹ്്ന മന്‍സിലില്‍) സൗദായാണ്് കേസിലെ ഒന്നാം പ്രതി. കാസര്‍കോഡ് ആലമ്പാടി ചാലക്കര സ്വദേശി സി ഡി അഹമ്മദ്, സൗദായുടെ മകള്‍ റാണിയെന്ന ഷെമിയ സലീം, എന്നിവരുമാണ് രണ്ടും മുന്നും പ്രതികള്‍.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളായ ഗൂഡാലോചന, വഞ്ചന, അന്യായമായി തടവില്‍ പാര്‍പ്പിക്കല്‍, ദേഹോപ്രദ്രവം ഏല്‍പ്പിക്കുക, വധഭീഷണി, എമിഗ്രേഷന്‍ വിസാ ചട്ടലംഘനം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ കണ്ടെത്തിയിരിക്കുന്നത്. പ്രതികള്‍ക്കെതിരേ ആരോപിച്ചിരുന്ന ബലാല്‍സംഗം, അനാശാസ്യത്തിന് പ്രേരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ കോടതി തള്ളി. വിദേശത്ത് നടന്ന സംഭവമായതിനാല്‍ മതിയായ രേഖകള്‍ ഹാജരാക്കുന്നതിന് പ്രോസിക്യൂഷന് സാധിക്കാതിരുന്നതിനാലാണ് പ്രതികളില്‍ ആരോപിച്ചിരുന്ന കുറ്റങ്ങളില്‍ നിന്നും ബലാല്‍സംഗം, അനാശാസ്യത്തിന് പ്രേരിപ്പിക്കല്‍ തുടങ്ങിയവ ഒഴിവാക്കുന്നതിന് ഇടയാക്കിയത്. ഇത് സംബന്ധിച്ച് പരാതിക്കാരിയായ യുവതിയുടെ മൊഴിമാത്രമായിരുന്നു പ്രോസിക്യൂഷന് തെളിവായി ഹാജരാക്കിയിരുന്നത്.
വിദേശത്ത് നടന്ന ഒരു കുറ്റകൃത്യത്തില്‍ കേരളത്തില്‍ ആദ്യമായി വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കുന്നത് ഷാര്‍ജ പെണ്‍വാണിഭ കേസിലാണെന്നുള്ളതും ശ്രദ്ധേയമാണ്. കേസിലെ 24 സാക്ഷികളില്‍ 20 പേരെ വിസ്്തരിച്ചു. 61 രേഖകള്‍ പ്രോസിക്യൂഷന് ഭാഗത്ത് നിന്നും തെളിവായി ഹാജരാക്കി. വിചാരണ വേളയില്‍ അഞ്ചാം സാക്ഷിയും പത്തനംതിട്ട അക്ബര്‍ ട്രാവല്‍സ് എം.ഡിയുമായ അബ്ദുല്‍ നാസര്‍, ആറാം സാക്ഷി അക്ബര്‍ ട്രാവല്‍സിലെ ജീവനക്കാരന് അജി ഖാന് എന്നിവര്‍ പ്രോസിക്യൂഷന് നിലപാടിനെതിരായി മൊഴി നല്‍കിയിരുന്നു. പെണ്‍കുട്ടിയെ പെണ്‍വാണിഭ സംഘത്തില്‍ നിന്നും രക്ഷപ്പെടുത്തി നാട്ടിലേക്കെത്തിച്ച ദുബൈയിലെ പീപ്പിള്‍ കള്‍ച്ചറല്‍ ഫോറം ഭാരവാഹിയായ ഹക്കീംഷാ കേസിന്റെ വിസ്താരത്തിനായി നാട്ടിലെത്തി പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കിയിരുന്നു. ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ ഐ. ജി. പത്്മകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണമാണ് പ്രതികള്‍ ശിക്ഷിക്കുന്നതിനിടയാക്കിയത്. കേസില്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എം. അനില്‍കുമാര്‍ ഹാജരായി. കോടതിയില്‍ ഹാജരായ പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് റിമാന്‍ഡ് ചെയ്തു.
2007ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഷാര്‍ജയിലെ സൂപ്പര്‍ മാര്‍ക്കറ്റിലേക്കെന്ന് പറഞ്ഞ് വിസ നല്കി നാട്ടില്‍ നിന്നും വിദേശത്തെത്തിച്ച യുവതിയെ സൗദ പെണ്‍വാണിഭ സംഘത്തിന് കൈമാറുകയായിരുന്നു. ഇവിടെ നിന്നും വിദേശ മലയാളി സംഘടനയുടെ സഹായത്തോടെ രക്ഷപ്പെട്ട് നാട്ടിലെത്തിയ യുവതി പത്തനംതിട്ട പോലിസില്‍ പരാതി നല്‍കിയെങ്കിലും പോലിസ് അന്വേഷണം അട്ടിമറിക്കുകയും എഫ.് .ഐ. ആറില്‍ കൃത്രിമം കാട്ടുകയും ചെയ്തു. ഈക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പീഡനത്തിരയായ യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം കേസിന്റെ അന്വേഷണം പിന്നീട് ഐ. .ജി കെ പത്്മകുമാറാണ് നടത്തിയത്. കേസ് അന്വേഷണത്തിന്റെ മേല്‍നോട്ടം ഹൈക്കോടതി ചീഫ് ജസ്റ്റീസിന്റെ നേതൃത്വത്തിലുള്ള ബഞ്ചിനായിരുന്നു. കോടതി നിര്‍ദേശ പ്രകാരം നടത്തിയ അന്വേഷണത്തില്‍ പോലിസിന്റെ അന്വേഷണത്തിനിടയില്‍ ഗുരുതരമായി വീഴ്ച വരുത്തിയതായി കണ്ടെത്തി. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച പോലിസിലെ ആറ് ഉന്നത ഉദ്യേഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെന്റു ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ നടന്ന അന്വേഷണത്തില്‍ സൗദാ, അഹമ്മദ്്, ഷെമിയ എന്നിവരെ പ്രതി ചേര്‍ത്തിരുന്നു. ഷെമിയുടെ പേരില്‍ യുവതികളെ ഗള്‍ഫിലേക്ക് റിക്രൂട്ട് ചെയ്തവര്‍ക്ക് ഒത്താശ ചെയ്തതിനും, എമിഗ്രേഷന്‍ വിസാ ചട്ടലംഘനത്തിനുമെതിരേ കേസെടുത്ത് അറസ്റ്റുചെയ്തു.
2011ല്‍ സൗദ പത്തനംതിട്ട പോലിസില്‍ കീഴങ്ങുകയും മൂന്ന് പ്രതികളെയും റിമാന്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് സൗദയുടെ മകളായ ഷെമിയക്ക് ജാമ്യം ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: