തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ലൈഫ് ഇന്‍ഷുറന്‍സ് സ്ഥാപനമായ എല്‍ഐസിയെ തകര്‍ക്കാനുള്ള ഗൂഢനീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.എം.പി.ഭാര്ഗ്ഗവന് ആവശ്യപ്പെട്ടു. ഇന്‍ഷുറന്‍സ് മേഖലയില്‍ 49 ശതമാനം വിദേശ നിക്ഷേപം അനുവദിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് ഏജന്റ്സ് സംഘ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാജ്ഭവനു മുന്നില്‍ നടന്ന കൂട്ടധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ അഭിമാനസ്തംഭങ്ങളായ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിനു പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും അതു കൂടാതെ അമേരിക്ക, യൂറോപ്യന്‍ മൂലധന ശക്തികളുടെ ആജ്ഞാനുവര്‍ത്തികളായിട്ടാണ് ഭരണാധികാരികള്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യത്തിനും തൊഴിലാളികള്‍ക്കും ജനങ്ങള്‍ക്കും യാതൊരു ഗുണവും ലഭിക്കാത്ത വീണ്ടുവിചാരമില്ലാതെയുള്ള ഓഹരി വില്‍പ്പന പൊതുമേഖലകളെ വിറ്റ് തുലച്ച് വിദേശ ശക്തികള്‍ക്ക് അടിയറവയ്ക്കാനുള്ള ഗൂഢനീക്കമാണ്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ തൊഴിലാളികളോടൊപ്പം പൊതു സമൂഹവും ഏറ്റെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. ധര്‍ണയില്‍ ബിഎംഎസ് സംസ്ഥാന ഖജാന്‍ജി വി.രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. ബിഎംഎസ് സംസ്ഥാന സെക്രട്ടറിമാരായ എന്‍.കെ.മോഹന്‍ദാസ്, ജി.കെ.അജിത്, ജില്ലാ സെക്രട്ടറി കെ.മനീഷ്കുമാര്‍, ഏജന്റ്സ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ഉല്ലാസ്, സംസ്ഥാന ഭാരവാഹികളായ എസ്.ആര്.സുമത്ബാബു, സി.നാഗരാജന്, പത്മകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.ആര്.രമേഷ്കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന ധര്‍ണയില്‍ സംസ്ഥാനസെക്രട്ടറി ശ്രീകുമാര്‍ സ്വാഗതവും കെ.പി.സുരേഷ് നന്ദിയും പറഞ്ഞു. ഏജന്റ്സ് സംഘ് ഡിവിഷന് സംസ്ഥാന നേതാക്കളായ സി.രാജന്, പി.വി.പ്രസന്ന, കെ.വി.സുരേഷ്, സര് ദാമു, രവീന്ദ്രന്, ഗിരിജ, വത്സരാജ് തുടങ്ങിയവര്‍ ധര്‍ണയ്ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: