കണ്ണൂര്‍: എബിവിപി കണ്ണൂര്‍ നഗര്‍സമിതി അംഗം സച്ചിന് ഗോപാല്‍ മതതീവ്രവാദികളാല്‍ കൊല ചെയ്യപ്പെട്ടിട്ട് നാളേക്ക് ഒരു വര്‍ഷം തികയുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ 6ന് കണ്ണൂര്‍ പള്ളിക്കുന്ന് ഗവ. ഹയര്‍ സെക്കന്ററി സ്കൂളിന് സമീപം വെച്ച് ക്യാമ്പസ് ഫ്രണ്ട്-പോപ്പ്. ഫ്രണ്ട് അക്രമിസംഘം സച്ചിനെ മൃഗീയമായി കുത്തിപ്പരിക്കേല്‍പ്പിക്കുകയും വയറിനും മറ്റും ആഴത്തില്‍ മുറിവേറ്റ സച്ചിനെ എകെജി ആശുപത്രിയിലും തുടര്‍ന്ന് പരിയാരത്തും ചികിത്സിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് മംഗലാപുരം കെഎംസി ആശുപത്രിയിലേക്ക് മാറ്റുകയും രണ്ടുമാസത്തിനു ശേഷം സെപ്തംബര്‍ 5ന് അവിടെ വെച്ച് മരണപ്പെടുകയുമായിരുന്നു. കൊറ്റാളി മാണിക്യം ഹൗസില്‍ ഓട്ടോ ഡ്രൈവറായ ഗോപാലന്റെയും ബേബിയുടെയും മകനായ സച്ചിന് കണ്ണൂരിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഡിപ്ലോമ വിദ്യാര്‍ത്ഥിയായിരുന്നു. ഈ ലോകത്തോട് യാത്ര പറയുമ്പോള്‍ സച്ചിന് ഇരുപത്തിയൊന്നു വയസ്സു മാത്രമായിരുന്നു പ്രായം. പളളിക്കുന്ന് ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ എബിവിപി മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട്എത്തിയ സച്ചിനെ അകാരണമായി ക്യമ്പസ് ഫ്രണ്ട് -പോപ്ഫ്രണ്ട് സംഘം അക്രമിക്കുകയായിരുന്നു.
ക്യാമ്പസ് ഫ്രണ്ടിന്റെ താലിബാന് മോഡല്‍ ആക്രമത്തിന് ദേശീയ പ്രസ്ഥാനത്തിന്റെ വക്താവായ സച്ചിന് ഏകപക്ഷീയമായി വേട്ടക്കാരുടെ ഇരയാകുകയായിരുന്നു. ആന്തരാവയവങ്ങളില്‍ മുറിവുണ്ടാക്കി നിലയ്ക്കാത്ത രക്തസ്രാവം വഴി കൊലപ്പെടുത്തുന്ന പ്രത്യേകതരം ആയുധം കൊണ്ടുള്ള പ്രയോഗമാണ് സച്ചിന്റെ നേരെ തീവ്രവാദ സംഘം നടത്തിയത്. കേവലം യാദൃശ്ചികസംഭവമായിരുന്നില്ല സച്ചിന്റെ കൊലപാതകമെന്ന് പിന്നീട് കേസ് അന്വേഷിച്ച പോലീസിന് വധക്കേസില്‍ പിടികൂടിയ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും ബോധ്യപ്പെട്ടിരുന്നു.എന്നാല്‍ ഇന്നും കേസിലെ നിരവധി പ്രതികള്‍ ,ഗൂഢാലോചനയില്‍ പെട്ടവരുള്പ്പെടെയുളള പോപ് ഫ്രണ്ട്-ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ നാട്ടില്‍ വിഹരിക്കുകയാണ്. കേസ് അന്വേഷിച്ച പോലീസിന് കേവലം ഒന്‍മ്പത് പ്രതികളേ മാത്രമേ പിടികൂടാന്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും സാധിച്ചിട്ടുളളൂ.കേസില്‍ ഉള്‍പ്പെട്ട മറ്റ് നാല് പ്രതികളേയും കൊലപാതകം ആസൂത്രണം ചെയ്ത നടപ്പിലാക്കുന്നതിനായി ഗൂഢാലേചന നടത്തിയ പോപ്പുലര്‍ഫ്രണ്ട് നേതാക്കാളേയും ഇപ്പോഴും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പോലീസിന്റെ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. കേസില്‍ ഇതുവരേ കുറ്റപത്രവും സമര്‍പ്പിക്കപ്പെട്ടിട്ടില്ല.കേസന്വേഷണം ഏതാണ്ട് വഴിമുട്ടിയ സ്ഥിതിയിലാണ്.കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും കേസന്വേഷണം പ്രത്യേക ഏജന്‍സിക്കു വിടണമെന്നുമാവശ്യപ്പെട്ട് സംഘപിവാര്‍ സംഘടനകളും എബിവിപിയും കഴിഞ്ഞ ഒരു വര്‍ഷക്കാലം നിരവധി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിരുന്നു.കണ്ണൂര്‍ ഡിവൈഎസ്പി പി .സുകുമാരന്റെ നേതൃത്വത്തിലുളള സംഘമാണ് കേസന്വേഷണം നടത്തുന്നത്.
സച്ചിന് നേരെ അക്രമം നടന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു 2012 ജൂലായ് 17ന് പ്രത്യേകം പരിശീലനം സിദ്ധിച്ച പോപ്ഫ്രണ്ട് അക്രമികള്‍ അതേ രീതിയില്‍ പ്രത്യേക ആയുധം വയറില്‍ കുത്തിയിറക്കി കൊടുങ്ങല്ലൂരില്‍ വെച്ച് എബിവിപി പ്രവര്‍ത്തകനായ വിശാലിനെ കുത്തിക്കൊന്നത്. എബിവിപി പ്രവര്ത്തകന് സച്ചിന് ഗോപാല്‍ കേരളത്തിലെ കാമ്പസുകളില്‍ പിടിമുറുക്കുന്ന മുസ്ലീം തീവ്രവാദ ഭീകരതയുടെ ഒടുവിലത്തെ ഇരയായിരുന്നു. സച്ചിന് ഗോപാലിന്റെ ഒന്നാം ബലിദാന വാര്‍ഷികത്തോടനുബന്ധിച്ച് സംഘ പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ നാളെ രാവിലെ പയ്യാമ്പലത്ത് പുഷ്പാര്‍ച്ചനയും സാംഘിക്കും നടക്കും.വൈകുന്നേരം 3 മണിക്ക് കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ എബിവിപിയുടെ ആഭിമുഖ്യത്തില്‍ സ്മൃതി സംഗമവും നടക്കും.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: