കൊച്ചി: ലൗ ജിഹാദില്‍പ്പെട്ട് ഗര്‍ഭിണിയായി ആത്മഹത്യക്ക് ശ്രമിച്ച സ്കൂള്‍ വിദ്യാര്‍ത്ഥിനി അത്യാസന്ന നിലയില്‍. 70 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടി എറണാകുളം ജനറല്‍ ആശുപത്രിയില്‍ മരണത്തോട് മല്ലടിക്കുകയാണ്. പെണ്‍കുട്ടിയുടെ മരണമൊഴി എറണാകുളം അഡീഷണല്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് (രണ്ട്) മജിസ്ട്രേറ്റ് ഇന്നലെ ഉച്ചകഴിഞ്ഞ് രേഖപ്പെടുത്തി. ലത്തീന്‍ കത്താലിക്കാ സമുദായത്തില്‍പ്പെട്ട തോപ്പുംപടി സ്വദേശിനിയായ പെണ്‍കുട്ടി ഒമ്പതാം വിദ്യാര്‍ത്ഥിനിയാണ്.
മുസ്ലീം തീവ്രവാദ സംഘടനയില്‍പ്പെട്ട സമീപപ്രദേശത്തുകാരനായ യുവാവ് പെണ്‍കുട്ടിയെ പ്രണയം നടിച്ച് വലയിലാക്കുകയായിരുന്നു. ഗര്‍ഭിണിയാക്കിയ പെണ്‍കുട്ടിയെ യുവാവ് മതപരിവര്‍ത്തനത്തിന് പ്രേരിപ്പിച്ചിരുന്നതായും പറയുന്നു. ഇതിന് പെണ്‍കുട്ടി തയ്യാറായിരുന്നില്ലത്രേ.
രണ്ട് ദിവസം മുമ്പാണ് പെണ്‍കുട്ടിക്ക് ദുരൂഹസാഹചര്യത്തില്‍ പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ആദ്യം മട്ടാഞ്ചേരി ഗൗതം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് എറണാകുളം മെഡിക്കല്‍ ട്രസ്റ്റില്‍ എത്തിച്ചു. എന്നാല്‍ ചികിത്സക്ക് പണമില്ലാത്തതിനാല്‍ നിര്‍ധനരായ കുടുംബം പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഈ സമയങ്ങളിലെല്ലാം മുസ്ലിം തീവ്രവാദ സംഘടനയില്‍പ്പെട്ട ചിലരും ഇവരോടൊപ്പം ഉണ്ടായിരുന്നു. ഇതിനിടെ ഈരാറ്റുപേട്ട മജിസ്ട്രേറ്റ് പെണ്‍കുട്ടിയുടെ മരണമൊഴി എടുത്തിരുന്നുവെങ്കിലും ഈ സമയം പെണ്‍കുട്ടി പൂര്‍ണ ബോധാവസ്ഥയിലായിരുന്നില്ല. എന്നാല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍നിന്നും പെണ്‍കുട്ടിയുടെ കുടുംബത്തെ തീവ്രവാദ സംഘടനയില്‍പ്പെട്ടവര്‍ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യിച്ചു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റില്‍ കൊണ്ടുപോയി ചികിത്സിപ്പിക്കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയുടെ മാതാപിതാക്കളെ തെറ്റിദ്ധരിപ്പിച്ച് എറണാകുളത്തേക്ക് കൊണ്ടുവന്നു. എന്നാല്‍ എറണാകുളത്ത് എത്തിയതോടെ ഇവര്‍ പിന്മാറുകയായിരുന്നു. ഇതേത്തുടര്‍ന്ന് നിര്‍ധനരായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പെണ്‍കുട്ടിയെ എത്തിക്കുകയായിരുന്നു. മൂന്ന് മാസം ഗര്‍ഭിണിയായ പെണ്‍കുട്ടി ഏത് നിമിഷവും മരണത്തിന് കീഴ്പ്പെട്ടേക്കാമെന്നാണ് ഡോക്ടര്‍മാര്‍ നല്കുന്ന വിവരം.
സംഭവം വിവാദമായതോടെ ഒതുക്കിത്തീര്‍ക്കാന്‍ ഗൂഢശ്രമം ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമം. പോലീസ് ഇക്കാര്യത്തില്‍ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത്. പെണ്‍കുട്ടിയെ ചതിക്കുഴിയില്‍ വീഴ്ത്തിയ വ്യക്തിയെ രക്ഷിക്കാന്‍ മുസ്ലീം തീവ്രവാദ സംഘടനക്ക് സഹായകമായി ചില കോണ്‍ഗ്രസ് നേതാക്കളും രംഗത്ത് എത്തിയിട്ടുണ്ട്.
കെ.എസ്. ഉണ്ണികൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: