ന്യുദല്‍ഹി: കേരളത്തില്‍ മദ്യ ഉപഭോഗത്തില്‍ നേരിയ വര്‍ധന മാത്രമേ ഉണ്ടായിട്ടുള്ളൂവെന്ന് കരുതാനാവില്ലെന്ന് സുപ്രീംകോടതി. സംസ്ഥാനത്ത് സ്റ്റാര്‍ പദവി ഇല്ലാത്ത ബാറുകളെ കുറിച്ചുള്ള സി.എ.ജിയുടെ പരാമര്‍ശങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
കേരളത്തില്‍ മദ്യ ഉപഭോഗത്തില്‍ നേരിയ വര്‍ധനവ് ഉണ്ടാകുന്നുവെന്ന് കാണിക്കുന്ന സത്യവങ്മൂലം സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയിരുന്നു. ഇത് പരിശോധിക്കവേയാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. മദ്യ ഉപഭോഗം വര്‍ധിച്ചുവരുന്നുണ്ടെന്ന് തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരും കോടതിയില്‍ സമ്മതിച്ചു. 2011-12 വര്‍ഷത്തേക്കാള്‍ 2012-13 വര്‍ഷത്തില്‍ 648 കോടി രൂപയുടെ മദ്യം ബിവറേജസ് ഔട്ട്ലെറ്റുകള് വഴി വിറ്റതായും സര്‍ക്കാര്‍ അറിയിച്ചു.
സംസ്ഥാനത്ത് സ്റ്റാര്‍ പദവിയില്ലാത്ത 418 ബാറുകളെ കുറിച്ച് ഭരണഘടനാ സ്ഥാപനമായ സി.എ.ജി നടത്തിയ പരാമര്‍ശങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതിയില്‍ മദ്യ നയം സംബന്ധിച്ച കേസ് നടന്നപ്പോള്‍ 418 ബാറുകളുടെ ലൈസന്‍സ് സ്ഥിരപ്പെടുത്തിയ നടപടി ആരും ചോദ്യം ചെയ്തില്ലെന്ന വാദം കോടതി അംഗീകരിച്ചില്ല. മദ്യനയം സംബന്ധിച്ച കേസില്‍ വാദം പൂര്‍ത്തിയായി. കേസ് വിധി പറയാനായി മാറ്റി വച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: