പത്തനംതിട്ട: ഷാര്‍ജ പെണ്‍വാണിഭ കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് അഞ്ച് വര്‍ഷവും മുന്നാം പ്രതിക്ക് മൂന്ന് വര്‍ഷവും കഠിന തടവിന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ശിക്ഷവിധിച്ചു. ഒന്നാം പ്രതി പത്തനംതിട്ട-കുലശേഖരപതി കൊപ്ലി വീട്ടില്‍ സൗദ ബീവി(55), രണ്ടാം പ്രതി കാസര്‍കോട് ആലമ്പാടി ചാലക്കര സി എ അഹമ്മദ്(48) മൂന്നാം പ്രതിയും സൗദയുടെ മകളുമായ റാണിയെന്ന ഷെമിയ(30) എന്നിവരെയാണ് ശിക്ഷിച്ചത്. ഇതിന് പുറമെ മൂന്നു പേരും 50,000 രൂപ വീതം പിഴയും ഒടുക്കണം. ഈ തുക പീഡനത്തിനിരയായ പെണ്‍ക്കുട്ടിക്ക് നല്‍കണമെന്നും പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് കോടതി ഫാസ്റ്റ് ട്രാക്ക് (രണ്ട്) ജഡ്ജി എം. അഹമ്മദ് കോയ ഉത്തരവിട്ടു. കേസിലെ മൂന്നാം പ്രതി ഷെമിയയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. മേല്‍ക്കോടതിയെ സമീപിച്ച് അടുത്തമാസം മൂന്നിന് മുമ്പായി വിധി റദ്ദാക്കുകയോ കോടതിയില്‍ കീഴടങ്ങുകയോ ചെയ്യണമെന്ന ഉപാധിയോടെയാണ് ജാമ്യം. കേസില്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എം. അനില്‍കുമാര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: