കൊച്ചി: ലൗജിഹാദില്‍പ്പെടുത്തി കാമുകന് തട്ടിക്കൊണ്ടുപോയ തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥിനിയെ ഹൈക്കോടതി മാതാവിനൊപ്പം വിട്ടയച്ചു. ബാലരാമപുരം സ്വദേശി നിഷാദ് സലാഹുദ്ദീന് തന്റെ മകളെ പ്രണയം നടിച്ച് വശീകരിച്ച് തട്ടിക്കൊണ്ടുപോയെന്ന് കാട്ടി മാതാവ് വിളപ്പില്‍ശാല പോലീസില്‍ പരാതി നല്‍കിയിരുന്നു. ആഗസ്റ്റ് 21ന് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തുന്നതില്‍ പോലീസ് വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് മാതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിച്ചത്. തുടര്‍ന്ന് പോലീസ് പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കി. നിഷാദ് ഇറച്ചി വില്‍പ്പനക്കാരനാണെന്നും മതതീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ട് സംശയിക്കപ്പെടുന്ന രാഷ്ട്രീയപ്പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനാണെന്നും പോലീസ് കോടതിയെ ധരിപ്പിച്ചു. കേസ് പരിഗണിച്ച ജസ്റ്റിസുമാരായ ആന്റണി ഡൊമനിക്, പി.ഡി. രാജന് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് പെണ്‍കുട്ടിയെ അമ്മയ്ക്കൊപ്പം വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: