കോഴിക്കോട്: ഏകജാലക പ്രവേശന സംവിധാനത്തെ അട്ടിമറിച്ചുകൊണ്ട് പ്രത്യേക ഉത്തരവിലൂടെ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസവകുപ്പ് പ്രവേശനം നല്‍കിയത് പ്രവേശന പ്രക്രിയ പൂര്‍ത്തിയാവുന്നതിന് മുമ്പ് ജില്ല തിരിച്ചുള്ള വേക്കന്‍സി വിവരങ്ങള്‍ ഇക്കഴിഞ്ഞ മൂന്നിന് രാവിലെ 10 മണിക്ക് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. 3 മുതല്‍ ഇന്നലെ വൈകീട്ട് മൂന്നു മണിവരെ സ്കൂള്‍/ കോമ്പിനേഷന്‍ മാറ്റത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. സ്കൂള്‍/കോമ്പിനേഷന്‍ മാറ്റത്തിനു ശേഷമുള്ള ഒഴിവുകളുടെ വിവരങ്ങള്‍ ഇന്ന് രാവിലെ പത്ത് മണിക്ക് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതേയുള്ളൂ. ഈ ഒഴിവുകളിലേക്ക് പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളില്‍ നിന്ന് സപ്തംബര്‍ 6 ന് വൈകീട്ട് 4 മണിവരെ പ്രിന്‍സിപ്പാള്‍മാര്‍ അപേക്ഷകള്‍ സ്വീകരിക്കും. നാളിതുവരെ പ്ലസ് വണ്‍ പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് നിലവിലുള്ള ഒഴിവുകള്‍ക്ക് മുന്‍ഗണന നല്കി മറ്റുസ്കൂളുകളും കോഴ്സുകളും ഉള്‍പ്പെടുത്തിക്കൊണ്ട് ഏതെങ്കിലും ഒരു ഹയര്‍ സെക്കന്ററി സ്കൂളില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. വേക്കന്സിയെക്കാള് അപേക്ഷകരുണ്ടെങ്കില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റ് വീണ്ടും പ്രസിദ്ധീകരിക്കും. സപ്തംബര്‍ 9ന് പ്രവേശനവും നടത്തും. സപ്തംബര്‍ 7ന് മാനേജ്മെന്റ്, അണ് എയിഡഡ് ക്വാട്ടയിലും പ്രവേശനം നടക്കും. ഇതെല്ലാം പൂര്‍ത്തിയാകുന്നതിന് മുമ്പാണ് 21 കുട്ടികള്‍ക്ക് പ്രത്യേക ഉത്തരവ് പ്രകാരം പിന്‍വാതില്‍ പ്രവേശനം നല്‍കിയിരിക്കുന്നത്.
ജൂണ്‍ 26ന് ക്ലാസുകള്‍ തുടങ്ങുകയും ജൂലായ് 17ന് പ്രവേശനം പൂര്‍ത്തിയാക്കുകയും ചെയ്യണമെന്നായിരുന്നു ആദ്യ അഡ്മിഷന് ഷെഡ്യൂളനുസരിച്ച് നടക്കേണ്ടിയിരുന്നത്. എന്നാല്‍ അലോട്ട്മെന്റിലെ അവ്യക്തത കാരണം പ്രവേശനപ്രക്രിയ നീളുകയായിരുന്നു. എന്നാല്‍ പ്രവേശന പ്രക്രിയ പൂര്‍ത്തിയാകുന്നതിന് മുമ്പാണ് പിന്‍വാതിലിലൂടെ മന്ത്രിയുടെ താത്പര്യപ്രകാരം ഒരുവിഭാഗം വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കിയത്. കഴിഞ്ഞ 31ന് ഇറക്കിയ ഉത്തരവ് പ്രകാരം 21 കുട്ടികള്‍ക്കാണ് പ്രവേശനം നല്‍കിയിരിക്കുന്നത്. ഇതില്‍ 14 കുട്ടികള്‍ വിദ്യാഭ്യാസ മന്ത്രിയുടെ മണ്ഡലത്തില്‍ നിന്നുള്ളവരാണെന്ന് മാത്രമല്ല മുസ്ലിം സമുദായത്തില്‍പെട്ടവരുമാണ്. വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസില്‍ നിന്നും പ്രത്യേക താത്പര്യമെടുത്തു കൊണ്ട് ഇത്തരം ഉത്തരവുകള്‍ ഇറങ്ങുന്നുണ്ടെന്നാണ് ഹയര്‍സെക്കന്ററി ഡയറക്ടറേറ്റില്‍ നിന്നും ലഭിക്കുന്നവിവരം. പ്രവേശനപ്രക്രിയ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് എന്തിനാണ് പ്രത്യേകഉത്തരവിലൂടെ ഒരുവിഭാഗം വിദ്യാര്‍ഥികളെ തിരുകിക്കയറ്റിയതെന്ന ചോദ്യത്തിന് വിശദീകരണം നല്കാന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കാവുന്നില്ല. കണ്ണൂരിലും കൊല്ലത്തുമുള്ള 4 വിദ്യാര്‍ഥികള്‍ ഒഴിച്ച് ബാക്കി 17 പേരും മലപ്പുറം ജില്ലക്കാരാണ് എന്നതും ശ്രദ്ധേയമാണ്.
ഏറ്റവും കൂടുതല്‍ ഹയര്‍സെക്കന്ററി സ്കൂളുകള്‍ ഉള്ളത് മലപ്പുറംജില്ലയിലാണ്, 224 എണ്ണം. സര്‍ക്കാര്‍, സ്വകാര്യഅണ് എയ്ഡഡ് തലങ്ങളിലെല്ലാം മുന്നില്‍ നില്‍ക്കുന്നത് മലപ്പുറം ജില്ലയാണ്. മെറിറ്റ്, സ്പോര്‍ട്സ് ക്വാട്ടകളില്‍, ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ഉള്ളതും മലപ്പുറം ജില്ലയിലാണ്. 31,115 സീറ്റുകള്‍, തൊട്ടടുത്ത് തിരുവനന്തപുരം, 29,900 സീറ്റുകള്‍. മറ്റുജില്ലകളൊന്നും തന്നെ അഞ്ചക്കത്തില് എത്താത്തവയാണ്. നോണ്‍ മെറിറ്റ് സീറ്റുകളുടെ കാര്യത്തിലും മലപ്പുറം ജില്ല വളരെ മുന്നിലാണ്, 3650. തൊട്ടടുത്ത് നില്ക്കുന്ന എറണാകുളം ജില്ലയ്ക്ക് 1650 സീറ്റുകള്‍ മാത്രമേയുള്ളൂ. സ്ഥിതി ഇതായിരിക്കെ പ്രത്യേക ഉത്തരവിലൂടെ മലപ്പുറം ജില്ലയില്‍ നിന്നുള്ള പ്രത്യേകവിഭാഗം വിദ്യാര്‍ഥികള്‍ക്ക് എന്തടിസ്ഥാനത്തിലാണ് പ്രവേശനം നല്‍കിയതെന്ന് വിശദീകരിക്കാന്‍ വിദ്യാഭ്യാസമന്ത്രി ബാധ്യസ്ഥനാണ്. എന്നാല്‍ ഉത്തരവില്‍ അതിനുള്ള വിശദീകരണങ്ങളൊന്നും തന്നെയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: