ബ്രസല്‍സ്: 2016-ല്‍ നടക്കുന്ന റിയോ ഡി ജെയിനെറോ ഒളിമ്പിക്സിനുശേഷം ട്രാക്കിനോട് വിടപറയുമെന്ന് ലോകത്തിലെ ഏറ്റവും വേഗതയേറിയ താരമായ ജമൈക്കയുടെ യു.എസ്.എീന്‍ ബോള്‍ട്ട് വ്യക്തമാക്കി. വിരമിക്കാനുള്ള നല്ല സമയമായിട്ടാണ് താന്‍ 2016 ഒളിമ്പിക്സിനെ കാണുന്നതെന്ന് ബോള്‍ട്ട് പറഞ്ഞു. സീസണിലെ അവസാന ഡയമണ്ട് ലീഗില്‍ പങ്കെടുക്കാനായി ബ്രസല്‍സിലെത്തിയ 100, 200 മീറ്ററുകളിലെ ലോകറെക്കോര്‍ഡുകാരനായ ബോള്‍ട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
മുഹമ്മദ് അലിയും പെലെയും ഉള്‍പ്പെടെയുള്ള അതികായന്മാര്ക്കിടയില് ഇടം പിടിക്കണമെങ്കില്‍ വിരമിക്കുന്നതു വരെ താന്‍ ആധിപത്യം നിലനിര്‍ത്തേണ്ടതുണ്ടെന്നും ബോള്‍ട്ട് പറഞ്ഞു. റിയോ ഡി ജെയിനെറോയിലും സ്വര്‍ണം നേടണമെന്ന് പറഞ്ഞ ബോള്‍ട്ട് അടുത്ത വര്‍ഷം 200 മീറ്ററില്‍ പുതിയ റിക്കാര്‍ഡ് കുറിക്കണമെന്നും കൂട്ടിച്ചേര്‍ത്തു. 2008ലെ ബെയ്ജിംഗ്, 2012ലെ ലണ്ടന്‍ ഒളിമ്പിക്സുകളിലും കഴിഞ്ഞ മാസം മോസ്കോയില്‍ നടന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും 100, 200, 4ഃ100 മീറ്റര്‍ റിലേ എന്നീ ഇനങ്ങളിലെ സ്വര്‍ണം നേടിയാണ് യു.എസ്.എീന്‍ ബോള്‍ട്ട് കായികലോകത്തെ തന്റെ അപ്രമാദിത്യം ഉറപ്പിച്ചത്.
100 മീറ്ററില്‍ ബോള്‍ട്ട് സ്ഥാപിച്ച 9.58 സെക്കന്‍ഡിന്റെ സമയം ആര്‍ക്കും ഇതുവരെ തകര്‍ക്കാനായിട്ടില്ല. ബെര്‍ലിനില്‍ നാല് വര്‍ഷം മുന്‍പ് കുറിച്ച 19.19 സെക്കന്‍ഡ് ആണ് 200 മീറ്ററിലെ മികച്ച സമയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: