ബ്യൂണസ് അയേഴ്സ്: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ ഭരണഘടനാ ഭേദഗതി അംഗീകരിക്കാനാകില്ലെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി വ്യക്തമാക്കി.
ബ്യൂണസ് അയേഴ്സില്‍ ചേര്‍ന്ന ഐഒസിയുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം. കുറ്റപത്രം ലഭിച്ചവരെ ഭരണസമിതിയില്‍ നിന്ന് ഒഴിവാക്കണമെന്നും ഐഒസി നിര്‍ദ്ദേശിച്ചു. ഭേദഗതി തള്ളിയതോടെ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും തമ്മിലുള്ള യുദ്ധം വീണ്ടും മുറുകുകയാണ്.
കഴിഞ്ഞമാസം 25ന് ഐഒഎ ഭേദഗതി ചെയ്ത ഭരണഘടന അംഗീകരിക്കാനാവില്ലെന്നാണ് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി വ്യക്തമാക്കിയത്. ഐഒസി നിര്‍ദേശങ്ങള്‍ പൂര്‍ണമായി നടപ്പാക്കിയ ശേഷം മാത്രമെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് തെരഞ്ഞെടുപ്പ് നടത്താനാവൂ എന്നും ഐഒസി നിര്‍ദേശിച്ചിട്ടുണ്ട്. കുറ്റപത്രത്തില്‍ പേരുള്ളവരെ ഐഒഎയില്‍ നിന്നും ഒഴിവാക്കണമെന്ന്ാണ് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുടെ ആവശ്യം.
എന്നാല്‍ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ പൂര്‍ണമായി അംഗീകരിക്കാനാവില്ലെന്നും ഇന്ത്യന്‍ നിയമവ്യവസ്ഥയ്ക്ക് വിധേയമായി ഭരണഘടന ഭേദഗതി ചെയ്യാമെന്ന് വ്യക്തമാക്കിയ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് കുറ്റപത്രം ലഭിച്ചവരുടെ കാര്യത്തില്‍ അന്തിമ തീരുമാനം എത്തിക്സ് കമ്മിറ്റിക്ക് വിട്ടുകൊണ്ടും രണ്ട് വര്‍ഷം ശിക്ഷ ലഭിച്ചവരെ ഒഴിവാക്കികൊണ്ടും ഐഒഎ ഭരണഘടന ഭോദഗതി ചെയ്യുകയായിരുന്നു. ഇത് രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റി തള്ളിയതോടെ ഈ മാസം 29ന് നടക്കേണ്ട തെരഞ്ഞെടുപ്പ് നീളും. ഒളിമ്പിക് ചാര്‍ട്ടറിന് വിധേയമല്ലാതെ തെരഞ്ഞെടുപ്പ് നടത്തിയാല്‍ ഇന്ത്യയുടെ ഒളിമ്പിക്സ് സസ്പെന്ഷന് പിന്‍വലിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: