ന്യൂദല്‍ഹി: പ്രശസ്ത എഴുത്തുകാരി സുസ്മിത ബാനര്‍ജി താലിബാന് ഭീകരരുടെ വെടിയേറ്റ് മരിച്ചു. കാബൂളിവാലയുടെ ബംഗാളി ഭാര്യ എന്ന പ്രസിദ്ധമായ നോവലിന്റെ രചയിതാവാണ്. പുസ്തകം ഏറെ വിവാദമായിരുന്നു. ഭക്തിക പ്രദേശത്തെ ഇവരുടെ വീട്ടില്‍ എത്തിയ താലിബാന് ഭീകരര്‍ ഭര്‍ത്താവിനെ കെട്ടിയിട്ടശേഷം സുസ്മിതയെ വീടിന് പുറത്ത് കൊണ്ടുപോയി വെടിവെച്ചുകൊല്ലുകയായിരുന്നു. അവര്‍ക്ക് 49 വയസായിരുന്നു. സയ്ദ് കമല എന്ന പേരിലും അറിയപ്പെട്ടിരുന്ന ഇവര്‍ അഫ്ഗാന് ബിസിനസുകാരനായ ജാന്ബാസ്ഖാന് എന്നയാളെയാണ് വിവാഹം കഴിച്ചിരുന്നത്. അഫ്ഗാനിസ്ഥാനിലെ തന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ‘കാബൂളിവാലയുടെ ഭാര്യ’ രചിച്ചത്. ഇതിനെത്തുടര്‍ന്ന് 95 ല്‍ താലിബാന് ഇവര്‍ക്കെതിരെ വധഭീഷണി മുഴക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: