ഇടുക്കി: ഇടുക്കിയിലെ കേരളാ-തമിഴ്നാട് അതിര്‍ത്തിയിലെ കമ്പംമെട്ട് ചെക്പോസ്റ്റില്‍ എക്സൈസ് സംഘത്തിന് നേരെ വീണ്ടും ആക്രമണം. ഇന്നലെ രാത്രി പത്തരമണിയോടെയാണ് സംഭവം. ആക്രമണത്തില്‍ രണ്ടു ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ രാജീവ് ജോണ്‍, രാജ്കുമാര് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തമിഴ്നാട്ടില്‍ നിന്നും ബാറ്ററി കയറ്റി വന്ന വാഹനം തടഞ്ഞ് നിര്‍ത്തി പരിശോധിക്കുന്നതിനിടെയായിരുന്നു ആക്രമണം. മൂന്നംഗ സംഘമാണ് എക്സൈസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചത്. കട്ടപ്പന റൂട്ടില്‍ സര്‍വീസ് നടത്തുന്ന സെന്റ് ജോണ്‍സ് ബസിന്റെ ഉടമയും സഹായിയും ചേര്‍ന്നാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നാണ് പോലീസ് സംശയിക്കുന്നത്.
മൂന്ന് ദിവസം മുന്‍പും ചെക്പോസ്റ്റില്‍ എക്സൈസ് സംഘത്തിന് നേരെ ആക്രമണമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: