തിരുവനന്തപുരം: സ്വര്‍ഗീയ പറവൂര്‍ ശ്രീധരന്തന്ത്രിയുടെ മകന് പറവൂര്‍ രാകേഷിനെ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ക്ഷേത്രത്തില്‍ തന്ത്രിയായി നിയമിക്കാനുള്ള തീരുമാനം അങ്ങേയറ്റം സ്വാഗതാര്‍ഹമാണെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി പരമേശ്വരന്.
കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തെ മാറ്റിമറിച്ച ഐതിഹാസികമായ ക്ഷേത്രപ്രവേശന വിളംബരം പോലെ തന്നെ അതിപ്രാധാന്യം ഏറിയ തീരുമാനമാണിത്. അബ്രാഹ്മണര്‍ക്കും യോഗ്യത അനുസരിച്ച് ക്ഷേത്രശാന്തിയാകാന് അര്‍ഹതയുണ്ടെന്ന് വിവിധ ഹിന്ദുസംഘടനകള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ അഭിപ്രായപ്പെട്ടിരുന്നു.
ശാന്തിക്ക് യോഗ്യത നേടിക്കൊടുക്കാന്‍ തന്ത്രവിദ്യാപീഠം സ്ഥാപിച്ച് അബ്രാഹ്മണരേയും പൂജാവിധികള്‍ പഠിപ്പിക്കാന്‍ മുന്‍കൈ എടുത്ത പി.മാധവജിയുടെ പ്രവര്‍ത്തനങ്ങള്‍ ഇത്തരുണത്തില്‍ സ്മരണീയമാണ്. യോഗ്യത നേടിയിട്ടും പറവൂര്‍ രാജേഷിനെ ശാന്തിക്കാരനാക്കാന്‍ വിമുഖത കാട്ടിയ ദേവസ്വംബോര്‍ഡിന്റെ പ്രായശ്ചിത്തമായി വേണം പുതിയ തീരുമാനത്തെ കാണേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: