തിരുവനന്തപുരം: സോളാര്‍ കേസില്‍ ജനങ്ങളുടെ മുന്നില്‍ തെറ്റ് ഏറ്റുപറഞ്ഞ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്ക് സോളാര്‍ കേസുമായി ബന്ധമുണ്ടെന്നും അതു കൊണ്ട് തന്നെ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. ഈ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് അമേരിക്കന്‍ വ്യവസായി കെ.ബാബുരാജിന്റെ വെളിപ്പെടുത്തല്‍.
നേരത്തെ സോളാര്‍ ഇടപാടില്‍ മുഖ്യമന്ത്രിക്ക് 30 ശതമാനം കമ്മീഷന് നല്‍കണമെന്ന് കേസിലെ പ്രതി ബിജു രാധാകൃഷ്ണന് പറഞ്ഞതായി തട്ടിപ്പിന് ഇരയായ അമേരിക്കന്‍ വ്യവസായി കെ.ബാബുരാജിന്റെ വെളിപ്പെടുത്തിയിരുന്നു.
ബിജുവായി മുഖ്യമന്ത്രി അടച്ചിട്ട മുറിയില്‍ ചര്‍ച്ച ചെയ്തത് സോളാര്‍ തട്ടിപ്പിനെ കുറിച്ചും അതിലൂടെ ലഭിച്ചേക്കാവുന്ന പണത്തെ കുറിച്ചുമാണ്. ഇക്കാര്യം നേരത്തെ നിയമസഭയില്‍ താന്‍ പറഞ്ഞതാണ്. തട്ടിപ്പില്‍ മുഖ്യമന്ത്രിക്ക് എത്ര വിഹിതം കിട്ടിയെന്ന് വെളിപ്പെടുത്തണം.
മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് രാജിവയ്ക്കാന്‍ ഒരു നിമിഷം പോലും ഉമ്മന്‍ചാണ്ടി വൈകരുത്. ലോകം മുഴുവന്‍ നേടിയാലും ആത്മാവ് നഷ്ടമായാല്‍ എന്തു കാര്യം എന്ന മത്തായിയുടെ സുവിശേഷവും വി.എസ് മുഖ്യമന്ത്രിയെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.
മുഖ്യമന്ത്രിക്ക് പങ്കാളിത്തമുള്ള കമ്പനിയാണ് സോളാര്‍ തട്ടിപ്പ് നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: