തിരുവനന്തപുരം: സംസ്ഥാനത്ത് ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ പെര്‍മിറ്റ് ഇനിമുതല്‍ പുതുക്കി നല്‍കേണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചു. ഒക്ടോബര്‍ 31നകം ലിമിറ്റഡ് സ്റ്റോപ്പ് ബസ് സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തലാക്കും. കെ.എസ്.ആര്.ടി.സിക്കും ഈ തീരുമാനം ബാധകമാണ്. മലപ്പുറത്തെ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ അമിത വേഗത്തില്‍ പോകുന്നതിനെ തുടര്‍ന്നാണ് ഇത്തരം സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നത്. ഒക്ടോബര്‍ 31 നു ശേഷം ലിമിറ്റഡ് സ്റ്റോപ് പെര്‍മിറ്റ് പുതുക്കി നല്‍കുകയോ പുതിയ ബസ്സിന് പെര്‍മിറ്റ് നല്‍കുകയോ ചെയ്യില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി എല്ലാ ആര്‍ടിഒമാര്‍ക്കും ട്രാന്‍സ്പോര്‍ട് കമ്മീഷണര്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
ലിമിറ്റഡ് സ്റ്റോപ് സമ്പ്രദായം സംസ്ഥാനത്തു നിന്നും പൂര്‍ണമായി ഒഴിവാക്കുന്നത്.
ലിമിറ്റഡ് സ്റ്റോപ് സമ്പ്രദായം എടുത്തുകളയാന്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും നടപ്പായില്ല. അമിതവേഗത്തില്‍ ബസുകള്‍ പായുന്ന ആറു റൂട്ടുകളില്‍ പരിശോധന കര്‍ശനമാക്കും. വേഗനിയന്ത്രണം സംബന്ധിച്ച 2011ലെ ഉത്തരവ് കര്‍ശനമായി നടപ്പാക്കും.
നിയമം കര്‍ശനമാക്കുന്നതിനെതിരെ ബസ് ഉടമകള്‍ രംഗത്തു വന്നിട്ടുണ്ടെങ്കിലും എതിര്‍പ്പുകള്‍ വകവെയ്ക്കാതെ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: