അങ്കമാലി: രാജ്യത്തെ ഭരണവര്‍ഗത്തിന്റെ ജനവിരുദ്ധനയങ്ങളുടെ വികൃതമായ പ്രതിഫലനമാണ് ടോള്‍ ബൂത്തുകളിലെ അക്രമപിരിവെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം സി.കെ. പത്മനാഭന് ആരോപിച്ചു. പാലിയേക്കരയില്‍ ടോള്‍ കൊള്ള അവസാനിപ്പിക്കുക, സഞ്ചാരസ്വാതന്ത്ര്യം പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് അങ്കമാലിയില്‍ നിന്നു പാലിയേക്കരയിലേക്ക് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന് നയിക്കുന്ന കാല്‍നട ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ബഹുഭൂരിപക്ഷം ജനവിഭാഗങ്ങള്‍ക്ക് ഉച്ചനീചത്വത്തിന്റെയും ജാതിയുടെയും പേരില്‍ റോഡുകളില്‍ കൂടി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിച്ച കറുത്ത അധ്യായം നമ്മുടെ സാമൂഹ്യചരിത്രത്തിലുണ്ട്. ആ കാലഘട്ടത്തിലേക്ക് ജനങ്ങളെ തിരിച്ചുകൊണ്ടുപോകുന്ന ആധുനിക സംവിധാനമാണ് ടോള്‍ ബൂത്തുകളിലെ അനധികൃത പണപ്പിരിവിലൂടെ സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. കുത്തക കമ്പനികള്‍ക്ക് ജനങ്ങളെ കൊള്ളയടിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിച്ചു കൊടുക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. അഴിമതിക്കും കൊള്ളയ്ക്കും എതിരായി നടന്നുവരുന്ന സമരങ്ങളെ വികസനവിരുദ്ധമായി ചിത്രീകരിച്ചുകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചരണവും നടക്കുന്നുണ്ട്.
ഏതു വികസനവും മനുഷ്യത്വത്തില്‍ അടിസ്ഥാമാക്കിയുള്ളതാകണം എന്ന നിലപാടാണ് ബിജെപിയ്ക്കുള്ളത്. മൊത്തം യാത്രക്കാരില്‍ പത്തു ശതമാനം പേര്‍ക്കു മാത്രമാണ് വലിയ സൗകര്യങ്ങളുള്ള വാഹനങ്ങളും അതിവേഗം സഞ്ചരിക്കണമെന്ന ആഗ്രഹവും ഉള്ളത്. ഈ പത്തു ശതമാനത്തിനു വേണ്ടിയാണ് ബാക്കി 90 ശതമാനം യാത്രക്കാരുടേയും താല്പര്യങ്ങളെ കുരുതി കൊടുക്കുന്ന നിലപാടുകള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. അക്രമത്തിനും അഴിമതിക്കും ചൂഷണത്തിനുമെതിരായി കേരളം ഇന്നുവരെ കാണാത്ത ജനകീയസമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി.
പാലിയേക്കരയിലെ സമരത്തിന് കേവലം ഒരു ടോള്‍ ബൂത്തിന് എതിരെയുള്ള സമരം എന്നതിലുപരി പ്രാധാന്യവും പ്രസക്തിയുമുണ്ട്. കേരളത്തിലുടനീളം കോര്‍പറേറ്റ് കുത്തക മുതലാളിമാര്‍ പ്രകൃതി വിഭവങ്ങള്‍, പൊതു ഖജനാവ്, ജനങ്ങള്‍ക്ക് അവകാശപ്പെട്ട നികുതിപ്പണം എന്നിവ കൊള്ളയടിക്കുന്നതിനെതിരെയും വികസനത്തിന്റെ പേരില്‍ പാവപ്പെട്ട ജനങ്ങളെ പെരുവഴിയിലേക്ക് ഇറക്കുന്ന സര്‍ക്കാരിന്റെ നയങ്ങള്‍ക്കും എതിരായ പോരാട്ടമാണ് ഇവിടെ നടക്കുന്നതെന്നും സികെ. പത്മനാഭന് പറഞ്ഞു.
ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് പി.ജെ. തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ പി.എം. വേലായുധന്, കെ.പി. ശ്രീശന്, രമ രഘുനന്ദനന്, ബി. ഗോപാലകൃഷ്ണന്, ടി. ചന്ദ്രശേഖരന്, തൃശൂര്‍ ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, എം.എന്‍. മധു, എന്‍.പി. ശങ്കരന്‍കുട്ടി, നെടുമ്പാശേരി രവി, എം.എ. ബ്രഹ്മരാജ്, അങ്കമാലി നിയോജകമണ്ഡലം കണ്‍വീനര്‍ ബിജു പുരുഷോത്തമന്, എ. ഉണ്ണികൃഷ്ണന്, രവികുമാര്‍ ഉപ്പത്ത്, കെ.വി. സാബു, പി. കൃഷ്ണദാസ്, പി.എസ്. ശ്രീരാമന്, എം.എന്‍. ഗംഗാധരന്, സരള പൗലോസ്, ഷാലി വിനയന്, കെ. അജിത് കുമാര്‍, എന്‍. സജികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ജാഥ ഇന്നു വൈകുന്നേരം പാലിയേക്കരയില്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: