കൊച്ചി: എ.ഡി.ബി വായ്പ തരപ്പെടുത്തി നല്‍കാമെന്ന പേരില്‍ പണം തട്ടിയ കേസില്‍ അറസ്റ്റിലായ പി.ആര്.ഡി മുന്‍ ഡയറക്ടര്‍ എ.ഫിറോസിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.
മൂന്നു മാസത്തേക്ക് തിരുവനന്തപുരം വിട്ട് പോകരുതെന്നും കേസിലെ സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുതെന്നുമാണ് ഉപാധി.
സോളാര്‍ കേസിലെ പ്രതികളായ ബിജുവും സരിതയും ചേര്‍ന്ന് എ.ഡി.ബിയുടെ ദക്ഷിണേന്ത്യന്‍ മേധാവികളാണെന്ന് പറഞ്ഞ് 40 ലക്ഷം രൂപ സലീം കബീറില്‍ നിന്ന് തട്ടിയെന്നാണ് കേസ്.
2009ല്‍ മെഡിക്കല്‍ കോളേജ് സ്വദേശി സലീംകബീര്‍ നല്കിയ പരാതിയിലാണ് ഫിറോസ് അറസ്റ്റിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: