ന്യൂദല്‍ഹി: രണ്ടാം മാറാട് കൂട്ടക്കൊല കേസിലെ 23 പ്രതികള്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. മുസ്ലീംലീഗ് ബേപ്പൂര്‍ മണ്ഡലം മുന്‍ പ്രസിഡന്റ് പി.പി.മൊയ്തീന് കോയ അടക്കമുള്ളവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. പ്രതികളുടെ ജാമ്യ വ്യവസ്ഥ കര്‍ശനമാക്കണമെന്ന കേരള സര്‍ക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.
വൈകാരിക വിഷയമായതിനാല്‍ ജാമ്യം ലഭിക്കുന്നവരെ മാറാട് പ്രവേശിക്കാന്‍ അനുവദിക്കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ പ്രത്യേക അപേക്ഷ നല്‍കാനായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: