വൈദ്യുതി പ്രതിസന്ധിയുടെ കാലത്ത് തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ശോഭിത സോളാര്‍ (ശോഭിത ഇലക്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡ്) ശ്രദ്ധാകേന്ദ്രമാകുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സൗരോര്‍ജ പ്ലാന്റുകള്‍ നിര്‍മിച്ചുനല്‍കിയിട്ടുള്ള സ്ഥാപനങ്ങളില്‍ ഒന്നായ ശോഭിത കേരളത്തിലാകെ മൊത്തം 30 കിലോവാട്ട് ശേഷിയുള്ള പ്ലാന്റുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. 10,000 വീടുകള്‍ക്ക് സൗരോര്ജ്ജപ്ലാന്റുകളെന്ന പദ്ധതിയില്‍ അനെര്‍ട്ട് അംഗീകാരം നല്‍കിയിട്ടുള്ള കമ്പനികളില്‍ ഒന്നാണ് ശോഭിത ഇലക്ട്രോണിക്സ്.
എല്ലാവര്ക്കും സൗരോര്‍ജം എന്ന സാമൂഹ്യ പ്രതിബദ്ധതയോടെ മറ്റ് കമ്പനികളെക്കാള്‍ ഏറ്റവും കുറഞ്ഞ വിലക്കാണ് ഞങ്ങള്‍ സൗരോര്‍ജ പ്ലാന്റുകള്‍ ഉപഭോക്താവിന് നല്‍കുന്നത്,” ശോഭിത ഇലക്ട്രോണിക്സിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം. ഷിബുരാജ് വ്യക്തമാക്കുന്നു. 1,82,262 രൂപയാണ് ശോഭിത സൗരോര്‍ജ പ്ലാന്റിന്റെ വില. ഇതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സബ്സിഡിയായ 92,262 രൂപ കിഴിച്ചുള്ള തുകമാത്രമേ ഉപഭോക്താവ് നല്‍കേണ്ടതുള്ളൂ. ഈ തുകക്ക് ആവശ്യമെങ്കില്‍ ബാങ്ക് വായ്പയും ലഭ്യമാണ്. സോളാര്‍ പാനല്‍ ഇന്‍വെര്‍ട്ടര്‍, ബാറ്ററി, കേബിള്‍ എന്നിവയെല്ലാം അടക്കമുള്ള ചെലവാണിത്. ” ചുരുക്കത്തില്‍ ഒന്നിച്ച് ഒരു വന്‍തുക ഉപഭോക്താവിന് മുടക്കേണ്ടിവരുന്നില്ല. മാത്രമല്ല ഏതാണ്ട് മൂന്ന് വര്‍ഷംകൊണ്ട് മുടക്കുമുതല്‍ വീണ്ടെടുക്കാനാവുകയും ചെയ്യും,” ഡോ. ഷിബുരാജ് വിശദീകരിക്കുന്നു.
സൗരോര്‍ജപദ്ധതികള്‍ നടപ്പാക്കുന്നതിനായി കേന്ദ്ര റിന്യുവബിള്‍ എനര്‍ജി മന്ത്രാലയത്തിന്റെ ചാനലര്‍ പാര്‍ട്ണറായി ശോഭിത ഇലക്ട്രോണിക്സിനെ നിയോഗിച്ചിട്ടുണ്ട്. ഇത്തരമൊരു അംഗീകാരം നേടുന്ന കേരളത്തിലെ മൂന്നാമത്തെ കമ്പനിയാണ് ശോഭിത. ഐഎസ്ഒ സര്ട്ടിഫിക്കേഷന് നേടിയിട്ടുള്ള ശോഭിതയുടെ ഗവേഷണ വികസന വിഭാഗം ടെക്നോപാര്‍ക്കിലാണ് പ്രവര്‍ത്തിക്കുന്നത്.” സൗരോര്‍ജ വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കാവുന്ന വാട്ടര്‍ ഹീറ്റര്‍, പമ്പ്, തെരുവുവിളക്കുകള്‍, ഗാര്ഡന് ലൈറ്റുകള്‍, ലാന്റേണ്‍, എയര്‍ കീഷണര്‍, ചാര്‍ജ് കണ്ട്രോളര്, ടോപ്പ് ലൈറ്റ്, സൈന്‍വേവ് ഇന്‍വെര്‍ട്ടര്‍ തുടങ്ങി ഇരുപതോളം ഉല്‍പ്പന്നങ്ങളുടെ ഒരു വിപുല ശ്രേണിതന്നെ ശോഭിതയുടേതായുണ്ട്. ഗവേഷണ പഠനങ്ങളിലൂടെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനം പ്രദാനം ചെയ്യാനുള്ള വ്യഗ്രതയാണ് ശോഭിതയുടെ അതുല്യമായ വിജയത്തിനും പുരോഗതിക്കും കാരണം.
1996-ല്‍ ഇലക്ട്രോണിക് ചോക്കുകള്‍ നിര്‍മിച്ചുകൊണ്ടാണ് ശോഭിതയുടെ തുടക്കം. കഴിഞ്ഞവര്‍ഷമാണ് കമ്പനിയുടെ സോളാര്‍ വിഭാഗം തിരുവനന്തപുരത്ത് ശ്രീചിത്തിരതിരുനാള്‍ മഹാരാജാവ് ഉദ്ഘാടനം ചെയ്തത്.
കേരളത്തില്‍ സൗരോര്‍ജ പ്ലാന്റുകളുടെ വ്യാപകമായി വരുന്ന ഉപഭോഗത്തില്‍ നിര്‍ണായക പങ്കാണ് ശോഭിത വഹിക്കുന്നത്. സംസ്ഥാനത്തെ 14 ജില്ലകളിലും കമ്പനിക്ക് സര്‍വ്വീസ് സെന്ററുകള്‍ ഉണ്ട്. അതുകൊണ്ട് ഉപഭോക്താക്കള്‍ക്ക് മികച്ച വില്‍പ്പനാനന്തര സേവനം ഉറപ്പുവരുത്താന്‍ സാധിക്കുന്നു. “ഈ വര്‍ഷം രാജ്യത്താകമാനം ശോഭിതയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കും. മൊത്തം 760 കിലോവാട്ട് ശേഷിവരുംവിധം പ്ലാന്റുകള്‍ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്,” ദി ഓപ്പണ്‍ ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് റിന്യൂ വബിള്‍ എനര്‍ജിയില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള ഷിബുരാജ് വെളിപ്പെടുത്തുന്നു. ഊര്‍ജസംരക്ഷണ രംഗത്തെ നിസ്തുലമായ സംഭാവനകളുടെ പേരില്‍ 2012ലെ ഗാന്ധി പീസ് ഫൗണ്ടേഷന് അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. വീടുകളില്‍ സ്ഥാപിക്കുന്ന സൗരോര്‍ജ പ്ലാന്റുകളില്‍ നിന്ന് ടിവി, ട്യൂബ് ലൈറ്റുകള്‍, റഫ്രിജറേറ്റര്‍, എസി തുടങ്ങി എല്ലാവിധ ഗൃഹോപകരണങ്ങളും പ്രവര്‍ത്തിപ്പിക്കാം.
വീടുകളില്‍ 60 മുതല്‍ 70 ശതമാനംവരെ വൈദ്യുതിബില്ല് ലാഭിക്കാനാകും. മൂന്നുവര്‍ഷംകൊണ്ട് വൈദ്യുതി ഉപഭോഗത്തിലൂടെ മുടക്കുമുതല്‍ തിരിച്ചുകിട്ടും. ശോഭിതയുടെ സൗരോര്‍ജ പ്ലാന്റ് വീടുകളില്‍ സ്ഥാപിക്കുമ്പോള്‍ അഞ്ച് വര്‍ഷത്തെ സര്‍വ്വീസ് ഗാരണ്ടിയും സോളാര്‍ പാനലിന് 20 വര്‍ഷത്തെ പെര്‍ഫോമന്‍സ് വാറണ്ടിയും നല്‍കുന്നുണ്ട്. രാവിലെ 10 മണിക്കും വൈകിട്ട് 4 മണിക്കുമിടക്ക് ലഭിക്കുന്ന സൂര്യപ്രകാശം ഉപയോഗിച്ച് ദിവസേന 5 യൂണിറ്റ് വൈദ്യുതി സോളാര്‍ പ്ലാന്റില്‍നിന്നും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: