കോട്ടയം: കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം റിസര്‍വ്വ് ബാങ്ക് ക്ഷേത്രങ്ങളുടെ സ്വര്‍ണത്തിന്റെ കണക്കെടുക്കാന്‍ തുനിയുന്നത് ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയാണ്. ഭക്തജനങ്ങള്‍ ക്ഷേത്രങ്ങളില്‍ സമര്‍പ്പിക്കുന്ന കാണിക്ക ഹിന്ദു സമാജത്തിനുവേണ്ട ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് മുതിരാതെ മതേതരസര്‍ക്കാര്‍ എന്തുന്യായങ്ങളുടെ അടിസ്ഥാനത്തിലാണ് ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ ഗൂഢശ്രമം നടത്തുന്നതെന്ന് വ്യക്തമാക്കണം. ഹജ്ജ് പോലുള്ള തീര്‍ത്ഥാടനങ്ങള്‍ക്ക് പൊതുഖജനാവില്‍ നിന്നും ഇളവു നല്കി മതപ്രീണനം നടത്തുകയും ശബരിമല ഭക്തര്‍ക്ക് അമിത നികുതി അടിച്ചേല്‍പ്പിച്ച് പീഡിപ്പിക്കുകയും ചെയ്യുന്നത് നിര്‍ത്തലാക്കി ഹിന്ദുസമൂഹത്തെ മതം മാറ്റുവാനും മറ്റ്ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് വേണ്ടി വിദേശങ്ങളില്‍ നിന്നും എത്തുന്ന കോടിക്കണക്കിന് വരുന്ന പണം കണ്ടുകെട്ടണമെന്നും മഹിളാ ഐക്യവേദി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
യോഗത്തില്‍ പ്രസിഡന്റ് ശാന്തമ്മകേശവന് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദുമോഹനന്‍, ജില്ലാ സംയോജകന്‍ എ.ടി.തുളസീധരന്‍, ജില്ലാ ജനറല്‍ സെക്രട്ടറി സുമ പി.തങ്കച്ചന്, സംസ്ഥാന സെക്രട്ടറി അംബികാതമ്പി, വര്‍ക്കിംഗ് പ്രസിഡന്റ് ഡോ.അംബികാ , ഹിന്ദു ഐക്യവേദി ജില്ലാ സംഘടനാ സെക്രട്ടറി പി.പി.രണരാജന്‍, ജില്ലാ ട്രഷറര്‍ പ്രകാശ് കുമ്മനം, പി.വി.ഓമന, പി.സി.വിജയമ്മ, സരോജിനി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: