പള്ളുരുത്തി: ഓണാഘോഷവിപണി ലക്ഷ്യമിട്ട് പടിഞ്ഞാറന്‍ കൊച്ചിയിലേക്ക് അന്യസംസ്ഥാനങ്ങളില്‍നിന്ന് മയക്കുമരുന്ന് ഒഴുകുന്നതായി റിപ്പോര്‍ട്ട്. തമിഴ്നാട്ടില്‍നിന്നും കര്‍ണാടകയില്‍നിന്നും വന്‍തോതില്‍ മയക്കുമരുന്നുകള്‍ ശേഖരിച്ച് പശ്ചിമകൊച്ചിയില്‍ എത്തിച്ച് ചെറുസംഘങ്ങളെ ഉപയോഗിച്ചാണ് ഇത്തരക്കാര്‍ വില്‍പ്പന നടത്തുന്നത്. കൊച്ചി സിറ്റി പോലീസിന്റെ നേതൃത്വത്തിലുള്ള പരിശോധനയില്‍ മൂന്നുപേരെ പള്ളുരുത്തിയില്‍ കഴിഞ്ഞദിവസം പിടികൂടിയിരുന്നു.
പെരുമ്പടപ്പ് കുരിശുപറമ്പില്‍ എബിന കുമാര്‍ (23), പെരുമ്പടപ്പ് പുളിക്കല്‍ വീട്ടില്‍ ശ്യാം (25), കുമ്പളങ്ങി ചിത്തിരപ്പറമ്പില് ജിഷ്ണു (23) എന്നിവരാണ് പോലീസ് പിടിയിലായത്. ഇവരുടെ കൈയില്‍നിന്നും നെപ്രോസെപ്പാം ഇനത്തില്‍പ്പെട്ട മയക്കുമരുന്ന് ഗുളികകള്‍ 176 എണ്ണം പിടിച്ചെടുക്കുകയും ചെയ്തു.
തമിഴ്നാട്ടിലെ പോണ്ടിച്ചേരിയിലെ ഒരു ഗവ. ഡോക്ടറുടെ മരുന്നുകുറിപ്പ് ഉപയോഗിച്ചാണ് ഈ ഗുളികകള്‍ പല ദിവസങ്ങളായി വാങ്ങിയതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. ക്യാന്‍സര്‍, മാനസികാസ്വാസ്ഥ്യം ബാധിച്ചവര്‍ സങ്കീര്‍ണഘട്ടത്തില്‍ ഉപയോഗിക്കുന്ന മയക്കുമരുന്നുകളാണ് ഇവ. പടിഞ്ഞാറന്‍ കൊച്ചിയിലെ ഇവരുടെ അടുത്ത അനുയായികളിലേക്കും അന്വേഷണം വ്യാപിപ്പിച്ചതായി പോലീസ് പറഞ്ഞു.
യഥാര്‍ത്ഥ വിലയുടെ നാലിരട്ടി അധികം വിലയ്ക്കാണ് മയക്കുമരുന്ന് ഗുളികകള്‍ ഇവര്‍ കച്ചവടത്തിനായി എത്തിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ ഇവരുടെ ഇടപാടുകാരുമാണ്. ഇവരുടെ ഫോണ്‍ നമ്പറുകള്‍ ശേഖരിച്ചും അന്വേഷണം ഊര്‍ജിതപ്പെടുത്തുമെന്ന് പള്ളുരുത്തി എസ്ഐ കെ.രാജന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: