ലഖ്നൗ: സാമുദായിക സംഘര്‍ഷം നടന്ന ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലും സമീപത്തെ ആറ് നഗരങ്ങളിലും കര്‍ഫ്യൂ തുടരുന്നു. പരിക്കേറ്റ ഒരാള്‍ കൂടി ഇന്ന് മരിച്ചതോടെ മരണസംഖ്യ 38 ആയി. സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് 360 പേരെ ഇതുവരെ അറസ്റ്റു ചെയ്തിട്ടുണ്ട്.
സമീപ ജില്ലകളിലേക്കും കലാപം പടരുകയാണ്. ഇന്നലെ രാത്രിയും ഗ്രാമങ്ങളി അക്രമസംഭവങ്ങള്‍ അരങ്ങേറി. പട്ടാളം ഗ്രാമങ്ങളില്‍ വീണ്ടും ഫ്ലാഗ് മാര്‍ച്ച് നടത്തി. മുസാഫര്‍നഗര്‍, സിവില്‍ ലൈന്‍സ്, കോട്വാലി, നായമണ്ഡി എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ തുടരുന്നത്. ഇന്ന് രാവിലെ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗം സമാധാനം പുനഃസ്ഥാപിക്കാന്‍ എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിച്ചു.
അക്രമത്തിന് പിന്നിലുള്ള ആരെയും വെറുതേ വിടില്ലെന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ് പറഞ്ഞു. കലാപം തടയാന്‍ അഖിലേഷ് സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന ആരോപണം ശക്തമാണ്. അക്രമം തുടങ്ങിയപ്പോള്‍ തന്നെ നിരോധനാജ്ഞ പ്രഖ്യാപിക്കാത്തതും മഹാപഞ്ചായത്ത് സംഘടിപ്പിക്കാന്‍ ജാട്ട് നേതാക്കളെ അനുവദിച്ചതും സര്‍ക്കാരിന്റെ വലിയ പിഴവായി.
കലാപം നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നുള്ള ഗവര്‍ണ്ണര്‍ ബി എല്‍ ജോഷിയുടെ റിപ്പോര്‍ട്ടില്‍ സമാജ്വാദി പാര്‍ട്ടി നേതാവ് മുലയം സിംഗ് യാദവ് പ്രതിഷേധിച്ചു. ബിജെപിയും ബിഎസ്പിയും സംസ്ഥാനത്ത് രാഷ്ട്രപതിഭരണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ഉത്തരവുകള്‍ പാലിക്കാന്‍ പോലീസുദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ലെന്ന ആക്ഷപവും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: