പാലക്കാട്: രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ഭദ്രമാക്കുന്നതിനായി ക്ഷേത്രങ്ങളില്‍ ഭക്തര്‍ നിക്ഷേപിച്ച സ്വര്‍ണം കൈക്കലാക്കുവാനുള്ള സര്‍ക്കാരിന്റെ നീക്കങ്ങള്‍ ഹിന്ദുക്കള്‍ ചെറുത്തുതോല്‍പ്പിക്കുമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് വ്യക്തമാക്കി. നഗരത്തില്‍ നടന്ന ഗണേശോത്സവ മഹാശോഭായാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യത്വമാണ് ഹിന്ദുത്വം. എന്തിനെയും ഏതിനെയും മതത്തിന്റെ കണ്ണാടിയിലൂടെ നോക്കികാണുന്നത് അപകടകരമാണ്. ഭാരതീയ സംസ്കാരത്തെ വര്‍ഗീയമായി ചിത്രീകരിക്കുന്നത് ചിലരുടെ രഹസ്യ അജണ്ടയാണ്. വൈജാത്യത്തെയും വൈവിധ്യത്തെയും കോര്‍ത്തിണക്കുന്ന ചരടാണ് ഹിന്ദുത്വമെന്നും അദ്ദേഹം പറഞ്ഞു. ഗണേശോത്സവ കമ്മറ്റി പ്രസിഡന്റ് എ. രാമന്‍കുട്ടി അധ്യക്ഷതവഹിച്ചു.
വിവിധഭാഗങ്ങളില്‍ നിന്നെത്തിയ മുന്നൂറോളം ഗണേശവിഗ്രഹങ്ങളുമായി മൂത്താന്തറ കണ്ണകിയമ്മന്‍ ക്ഷേത്രപരിസരത്തുനിന്നാരംഭിച്ച മഹാശോഭായാത്ര സുല്‍ത്താന്‍പേട്ട കോളേജ് റോഡ് വഴി കല്‍പ്പാത്തിപ്പുഴയില്‍ നിമജ്ജനം ചെയ്തു. ആര്‍എസ്എസ് വിഭാഗ് ശാരീരിക് പ്രമുഖ് കെ. സുധീര്‍ പ്രസംഗിച്ചു. പി. ശിവന് സ്വാഗതവും സി. മധു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: