കൊച്ചി: പറവൂര്‍ പീഡനക്കേസിലെ ആറാം കുറ്റപത്രത്തില്‍ ഒന്നാം പ്രതിയും ഇരയായ പെണ്‍കുട്ടിയുടെ പിതാവുമായ സുധീറിനെ ഏഴുവര്‍ഷം തടവിനു ആലുവ കോടതി ശിക്ഷിച്ചു. 2009 ഡിസംബര്‍ 31ന് പെണ്‍കുട്ടിയെ പാലാരിവട്ടത്തെ ഫ്ലാറ്റില്‍ എത്തിച്ച് പീഡിപ്പിച്ച കേസിലാണ് വിധിയായാത്.
ഇടനിലക്കാരി ഖദീജയ്ക്ക് ഏഴു വര്‍ഷം തടവും പെണ്‍കുട്ടിയെ പീഡിപ്പിച്ച ആറാം പ്രതി ജവഹറിന് 10 വര്‍ഷവും തടവും വിധിച്ചു. പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടാമത്തെയാളും അഞ്ചാം പ്രതിയുമയ വിത്സന് ഒളിവിലാണ്. വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് ഇയാള്‍ വിദേശത്തേക്ക് കടന്നതായാണ് സൂചന.
പെണ്‍കുട്ടിയെ സ്കൂളില്‍ നിന്ന് വിളിച്ചിറക്കിയ അച്ഛനായ സുധീര്‍ ഇടനിലക്കാരിയായ ഖദീജയ്ക്കും സീനത്തിനും പെണ്‍കുട്ടിയെ കൈമാറുകയായിരുന്നു. ഇവരാണ് പിന്നീട് പെണ്‍കുട്ടിയെ പീഡിപ്പിച്ച ജവഹറിനും, വില്‍സണും കൈമാറിയത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ സമര്‍പ്പിക്കപ്പെട്ട കുറ്റപത്രങ്ങളിലും അച്ഛനും അമ്മയും ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് കോടതി ശിക്ഷ വിധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: