തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ക്യാന്റീനില്‍ നിന്നു വാങ്ങിയ ഗ്രീന്‍പീസ് കറിയില്‍ ചത്ത വിഷപ്പാമ്പിനെ കണ്ടത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഡോക്ടേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കാന്റീനില്‍ നിന്ന് നെടുമങ്ങാട് സ്വദേശി ഓമന രാവിലെ വാങ്ങിയ കറിയിലാണ് അര അടിയോളം നീളം വരുന്ന വിഷപ്പാമ്പിനെ കണ്ടത്.
ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ സ്പെഷ്യല്‍ സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി സാമ്പിള്‍ ശേഖരിച്ചു. സാമ്പിള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലാബില്‍ തന്നെ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. തുടര്‍ന്ന് ക്യാന്റീന് അടച്ചുപൂട്ടി. സാമ്പിളിന്റെ പരിശോധന ഫലം വരുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ കാന്റീന് തുറക്കരുതെന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നേരത്തേയും ഈ ക്യാന്റീന് ഭക്ഷ്യ വിഷ ബാധയെ തുടര്‍ന്ന് അടച്ച് പൂട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: