മോസ്കോ: റഷ്യ നിര്‍ദ്ദേശിച്ച ഒത്തുതീര്‍പ്പുവ്യവസ്ഥയനുസരിച്ച് തങ്ങളുടെ പക്കലുള്ള രാസായുധങ്ങളുടെ നിയന്ത്രണം കൈമാറാന്‍ തയാറാണെന്ന് സിറിയ അറിയിച്ചതായി റഷ്യന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
അമേരിക്ക സൈനികമായി ഇടപെടുമെന്നതുകൊണ്ടല്ല ഈ തീരുമാനമെന്ന് റഷ്യന്‍ ഔദ്യോഗിക ചാനലായ റോസിയയോട് സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍-അസദ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ ഇന്റര്‍ഫാക്സ് അറിയിച്ചു.
രാസായുധങ്ങളുടെ നിയന്ത്രണം ഇങ്ങനെ കൈമാറുന്നതായി വ്യക്തമാക്കിക്കൊണ്ട് ഐക്യരാഷ്ട്രസഭയുമായി കരാറുണ്ടാക്കാന്‍ തയാറാണെന്നും അസദ് പറഞ്ഞതായി റോസിയ ചൂണ്ടിക്കാട്ടി.
പശ്ചിമേഷ്യന്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവും ജനീവയില്‍ ചര്‍ച്ച നടത്താന്‍ തയാറെടുക്കുന്നതിനു തൊട്ടുമുന്‍പാണ് അസദിന്റെ പ്രഖ്യാപനമുണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: