ന്യൂദല്‍ഹി: 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്എന്ഡിഎ സഖ്യത്തെ വിജയത്തിലെത്തിക്കുക എന്ന ദൗത്യവുമായി ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ പേര് പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത് പാര്‍ലമെന്ററി ബോര്‍ഡാണ്. ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് പാരമ്പര്യമനുസരിച്ചാണ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ തെരഞ്ഞെടുത്തത്.
കേന്ദ്രത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ വരുമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നും പ്രഖ്യാപനം നടത്തിക്കൊണ്ട് ബിജെപി അധ്യക്ഷന്‍ രാജ്നാഥ്സിംഗ് വ്യക്തമാക്കി.
പ്രഖ്യാപനം വന്ന് അല്‍പ്പ നിമിഷത്തിനകം തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചതിന് പാര്‍ട്ടി പ്രവര്‍ത്തകരോടും നേതാക്കളോടും എന്‍ഡിഎയിലെ ഘടകകക്ഷികളോടും നരേന്ദ്രമോദി നന്ദി പറഞ്ഞു. ബിജെപി ആസ്ഥാനത്ത് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാജ്നാഥ് സിംഗ് മോദിക്ക് മധുരം നല്കി അഭിനന്ദിച്ചു.
ഈ അവസരം തന്നതിന് എല്ലാവരോടും നന്ദി പറയുന്നു. 2014ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വിജയിപ്പിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യും. ദേശീയ നേതാക്കളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും സ്നേഹം തന്നെ തീര്‍ച്ചയായും വിജയത്തിലെത്തിക്കുമെന്നും മോദി പറഞ്ഞു.
അതിനായി ഈ രാജ്യത്തെ ജനങ്ങളുടെ അനുഗ്രഹം തനിക്ക് വേണം. ഏറെ പ്രതിസന്ധികളുള്ള ഒരു കാലത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഈ ബുദ്ധിമുട്ടുകളില്‍ നിന്നെല്ലാം രാജ്യത്തെ കരകയറ്റാന്‍ തന്നെ ആശിര്‍വദിക്കണം. വളരെ വലിയ ചുമതലാണ് പാര്‍ട്ടി തന്നെ ഏല്‍പ്പിച്ചിരിക്കുന്നത്. താന്‍ ഒരു ചെറിയ കുടുംബത്തില്‍ നിന്നും വരുന്ന ആളാണ്. രാജ്യത്തെ സേവിക്കാനുള്ള എല്ലാ ശക്തിയും തനിക്ക് ലഭിക്കുന്നത് പ്രവര്‍ത്തകരുടെ പിന്തുണയില്‍ നിന്നാണ്. അഴിമതിക്കും വിലക്കയറ്റത്തിനും എതിരെ പടപൊരുതുന്ന താന്‍ മികച്ച ഭരണത്തിനും വികസനത്തിനുമാണ് മുന്‍തൂക്കം നല്‍കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.
എന്‍ഡിഎയിലെ ഘടകകക്ഷികളുടെ പിന്തുണയും മോദിക്കായിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് മോദി അഹമ്മദാബാദില്‍ നിന്നും ദല്‍ഹിയിലേക്ക് വിമാനം കയറിയത്.
പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ നിശ്ചയിക്കുന്നതില്‍ എന്‍ഡിഎ ഘടകകക്ഷിയായ ശിവസേനയുടെ ഉറച്ച പിന്തുണ. ഇതു സംബന്ധിച്ച് ഇന്നലെ ഉച്ചയ്ക്ക് ബിജെപി അധ്യക്ഷന്‍ രാജ്നാഥ് സിംഗ് ശിവസേന തലവന്‍ ഉദ്ധവ് താക്കറെയുമായി ചര്‍ച്ച നടത്തി. താക്കറെ സേനയുടെ അനുകൂല മറുപടി സിംഗിന് കൈമാറി.
മോദിയുടെ പേരാണ് ശിവസേനയ്ക്കും പറയാനുള്ളതെന്ന് സേനാ വക്താവ് പറഞ്ഞു. ബിജെപി അധ്യക്ഷന്‍ മറ്റൊരു ഘടകകക്ഷിയായ ശിരോമണി അകാലിദള്‍ നേതാക്കളോടും സംസാരിച്ചിരുന്നു. അവരും മോദിയുടെ പേരാണ് പറഞ്ഞത്. വ്യാഴാഴ്ച നരേന്ദ്രമോദിയുമായും ഉദ്ധവ് സംസാരിച്ചിരുന്നു. ജീവിച്ചിരുന്നപ്പോള്‍ ബാല്‍ താക്കറെയും മോദിയുടെ പേര് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ചിരുന്നെന്ന് ശിവസേന എംപിയും വക്താവുമായി സഞ്ജയ് റൗത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: