കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എഴുത്തുകാരിയായ സുഷ്മിത ബാനര്‍ജിയെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം താലിബാന് ഏറ്റെടുത്തു. ഇന്ത്യന്‍ ചാരയായിരുന്നു സുഷ്മിത എന്ന് ചൂണ്ടിക്കാട്ടിയാണ് ഇസ്ലാമിക ഭീകരസംഘടനയായ താലിബാന് സുഷ്മിതയുടെ കൊലപാതകത്തെ ന്യായീകരിക്കുന്നത്. ഇക്കാര്യം താലിബാന് വക്താവായ ഖ്വാറി ഹംസയാണ് മാധ്യമങ്ങളെ അറിയിച്ചത്. വീട്ടില്‍ നിന്ന് സുഷ്മിതയെ തട്ടിക്കൊണ്ടുപോയി മൂന്നു മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷം വകവരുത്തുകയായിരുന്നെന്നാണ് ഇയാള്‍ വ്യക്തമാക്കിയത്. ചോദ്യം ചെയ്യലില്‍ ഇന്ത്യയില്‍ നിന്നുള്ള മറ്റ് ചാര ഏജന്റുമാരുടെ പേരുകളും സുഷ്മിത വെളിപ്പെടുത്തിയിട്ടുണ്ടെന്നും തങ്ങള്‍ അവര്‍ക്ക് പിന്നാലെയുണ്ടെന്നും താലിബാന് നേതാവ് വെളിപ്പെടുത്തി.
49 കാരിയായ സുഷ്മിത അഫ്ഗാന് ബിസിനസുകാരനായ ജന്‍ബാസ് ഖാനെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. പിന്നീട് താലിബാന് ഭീകരരില്‍ നിന്ന് രക്ഷപ്പെട്ട് കൊല്‍ക്കത്തയിലെത്തിയ സുഷ്മിത വീണ്ടും ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ മടങ്ങിപ്പോകുകയായിരുന്നു. താലിബാന്റെ കീഴില്‍ അഫ്ഗാന് സ്ത്രീകള്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയെക്കുറിച്ച് എഴുതുകയെന്നതായിരുന്നു സുഷ്മിതയുടെ മറ്റൊരു ലക്ഷ്യം. അതേസമയം സുഷ്മിതയുടെ മരണത്തിന് പിന്നില്‍ ഭര്‍ത്താവിന്റെ ഗൂഢാലോചനയുണ്ടെന്ന് അവരുടെ കൊല്‍ക്കത്തയിലെ ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചു. കൊലപാതകത്തില്‍ ശരിയായ അന്വേഷണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: