ബാലസോര്‍ (ഒഡീഷ): ആണവായുധം വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസെയില്‍ രണ്ടാമതും വിജയകരമായി പരീക്ഷിച്ചതോടെ ഇന്ത്യ ആയുധ ശേഷിയില്‍ വമ്പന്മാര്ക്കൊപ്പമായി. റഷ്യ,അമേരിക്ക,ഫ്രാന്‍സ്,ചൈന എന്നീ രാജ്യങ്ങള്‍ക്കു മാത്രമുണ്ടായിരുന്ന ആണവ ശേഷി ഇതോടെ ഇന്ത്യയും കൈവരിച്ചു. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ മിസെയില്‍ ചൈനയുടെ ഭൂപരിധിയില്‍ ആയുധമെത്തിക്കാനുള്ള ശേഷി കൈവരിക്കുന്നത്.
ഇന്ത്യ സ്വന്തമായി നിര്‍മ്മിച്ച, 5000 കിലോ മീറ്റര്‍ പ്രഹരശേഷിയുള്ള ഈ ഭൂഖണ്ഡാന്തര മിസെയില്‍ 2012 ഏപ്രില്‍ 19-ന് ഇന്ത്യ വിജയകരമായി പരീക്ഷിച്ചിരുന്നു. രണ്ടാം പരീക്ഷണം വിജയമായതോടെ മിസെയില്‍ ഇനി സൈനികാവശ്യത്തിനു വിനിയോഗിക്കാമെന്നായി. അഗ്നി-1 (700 കിമീ),അഗ്നി-2 (2000 കിമീ),അഗ്നി-3,4 (2500 കിമീ) എന്നീ ശേഷികളിലുള്ള മിസെയിലുകളാണിതുവരെ രാജ്യത്തിനുണ്ടായിരുന്നത്.
ഇന്ത്യയുടെ ഈ ശാസ്ത്രീയ നേട്ടത്തെ പ്രധാനമന്ത്രി മന്മോഹന് സിംഗ്,പ്രതിരോധമന്ത്രി എ.കെ.ആന്റണി, ഡിആര്‍ഡിഒ ഡയറക്ടര്‍ വി.കെ.സരസ്വതി, പ്രമുഖ ശാസ്ത്രജ്ഞന്മാര് തുടങ്ങിയവര്‍ പുകഴ്ത്തി. രാജ്യത്തിന്റെ വമ്പിച്ച നേട്ടമാണിതെന്നു അവര്‍ വിശേഷിപ്പിച്ചു.എന്നാല്‍ അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വിദേശ മാധ്യമങ്ങളായ ന്യൂയോര്‍ക്ക് ടൈംസ്, വാള്‍സ്ട്രീറ്റ് ജേണല്‍ തുടങ്ങിയവ ഏഷ്യന്‍ ആയുധപ്പന്തയ ഭീഷണിക്കിടയാക്കുമെന്നു വിമര്‍ശിച്ചു. ചൈനക്ക് ഇന്ത്യന്‍ ഭീഷണിയെന്ന വിമര്‍ശനമാണ് പൊതുവേ. ചൈനയുടെയും പാക്കിസ്ഥാന്റെയും പ്രതികരണം വന്നിട്ടില്ല.
ഇന്നലെ കാലത്ത് എട്ടുമണികഴിഞ്ഞ ഏഴു മിനിട്ടുള്ളപ്പോളായിരുന്നു ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലെ (ഐടിആര്‍) ലോഞ്ചിംഗ് പാഡില്നിന്നുള്ള വിക്ഷേപണം. ഇതിനെ ഐസിബിഎം എന്നു വിളിക്കാമെന്നും അതിനു ഒരു ഭൂഖണ്ഡത്തില്‍നിന്നു മറ്റൊന്നിലേക്കു സഞ്ചരിക്കാന്‍ കഴിയുമെന്നും ഐടിആര്‍ ഡയറക്ടര്‍ എസ്.പി.ദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: