മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന് ടെണ്ടുല്‍ക്കറുമായി അദ്ദേഹത്തിന്റെ ഭാവി കാര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തില്ലെന്ന് ഇന്ത്യന്‍ ടീമിന്റെ മുഖ്യ സെലക്ടര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു. അടുത്തിടെ സന്ദീപ് പാട്ടീല്‍ സച്ചിന് ടെണ്ടുല്‍ക്കറിനെ കണ്ടുവെന്നും ഭാവികാര്യങ്ങളെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തുവെന്നും മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനോട് പ്രതികരിക്കുകയായിരുന്നു പാട്ടീല്‍.
വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടു ടെസ്റ്റ് മത്സരത്തോടെ സച്ചിന് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് സച്ചിനെ പാട്ടീല്‍ കണ്ടതായി മാദ്ധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്.
എന്നാല്‍ സച്ചിനെ കാണുന്നത് സന്തോഷകരമാണെന്ന് പറഞ്ഞ പാട്ടീല്‍, കഴിഞ്ഞ 10 മാസത്തിനിടെ താന്‍ സച്ചിനെ കാണുകയോ സച്ചിന് തന്നെ കാണാന്‍ വരികയോ ചെയ്തിട്ടില്ലെന്ന് വിശദീകരിച്ചു.
ഇന്ത്യന്‍ ടീമിലേക്ക് എത്താന്‍ നിരവധി യുവതാരങ്ങള്‍ കാത്തു നില്‍ക്കുകയാണെന്നും അവര്‍ക്ക് കഴിവ് തെളിയിക്കുന്നതിന് അവസരം നല്‍കേണ്ടതുണ്ടെന്നും പാട്ടീല്‍ സച്ചിനോട് പറഞ്ഞതായാണ് സെലക്ടര്‍മാരുടെ പാനലിലുള്ള പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരംഗം മാദ്ധ്യമങ്ങളോട് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: