ടോക്കിയോ: ഇന്ത്യയുടെ പുതിയ താരോദയം പി.വി. സിന്ധു ജപ്പാന് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. ജപ്പാന്റെ യൂകിനോ നകായിയെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് എട്ടാം സീഡ് സിന്ധു തോല്‍പ്പിച്ചത്. 21-12 21-13. രണ്ടാം റൗണ്ടില്‍ ജപ്പാന്റെ അകാനെ യമഗൂച്ചിയാണ് സിന്ധുവിന്റെ എതിരാളി. മറ്റൊരു മത്സരത്തില്‍ ഇന്തയുടെ തന്വി ലാദ് ജപ്പാന്റെ സയാക തകാഹാഷിയോട് 21-15, 21-10 എന്ന സ്കോറിന് പരാജയപ്പെട്ട് ആദ്യ റൗണ്ടില്‍ പുറത്തായി.
പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ കെ. ശ്രീകാന്ത്, പ്രണോയ് എച്ച്.എസ്., ആനന്ദ് പവാര്‍, അജയ് ജയറാം എന്നിവരും രണ്ടാം റൗണ്ടില്‍ പ്രവേശിച്ചിട്ടുണ്ട്. മിക്സഡ് ഡബിള്‍സില്‍ ഇന്ത്യന്‍ ജോഡികളായ മനു അട്ടരി-സുമീത് റെഡ്ഡി സഖ്യം രണ്ടാം റൗണ്ടില്‍ കടന്നു.
പുരുഷ വിഭാഗത്തില്‍ ആനന്ദ് പവാര്‍ ഇന്തോനേഷ്യയുടെ സോണി കുന്കോറോയെ മൂന്ന് ഗെയിമുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് പരാജയപ്പെടുത്തിയത്. സ്കോര്‍: 21-17, 7-21, 21-18. അജയ് ജയറാം തായ്പേയിയുടെ ടിന് ചെന്‍ ചൗവിനെ 21-11, 21-18 എന്ന സ്കോറിന് കീഴടക്കിയാണ് രണ്ടാം റൗണ്ടിലെത്തിയത്.
അതേസമയം പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ സായി പ്രണീതും സൗരഭ് വര്‍മ്മയും ആദ്യ റൗണ്ടില്‍ പരാജയപ്പെട്ട് പുറത്തായി. എട്ടാം സീഡ് ഹോങ്കോംഗിന്റെ യുന്‍ ഹു വിനോട് 23-21, 21-18 എന്നീ ഗെയിമുകള്‍ക്കാണ് സായിപ്രണീത് പരാജയപ്പെട്ടത്. സൗരഭ് വര്‍മ്മ ജപ്പാന്റെ ജുന് തകാമുറയോട് 22-24, 21-19, 21-14 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: