ഇടുക്കി: ഇടുക്കി ഡാം ഒരിക്കല്‍ക്കൂടി നിറയുന്നു. സംഭരണ ശേഷിയുടെ 93 ശതമാനം ജലം ഇപ്പോള്‍ ഡാമിലുണ്ട്. 2399.03 അടിയാണ് ഇന്നലത്തെ ഡാമിലെ ജലനിരപ്പ്. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഡാം തുള്ളിത്തുളുമ്പുന്നത്.
2403 അടിയാണ് ഇടുക്കി ഡാമിന്റെ പരമാവധി സംഭരണ ശേഷിയായി നിജപ്പെടുത്തിയിരിക്കുന്ന്. കാലവര്‍ഷം കലിതുള്ളി പെയ്തിരുന്നപ്പോള് ഡാം തുറന്നുവിടേണ്ടിവരുമെന്ന് കരുതിയിരുന്നെങ്കിലും മൂലമറ്റം പവ്വര്‍ഹൗസില്‍ നിന്ന് കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിച്ചുകൊണ്ട് വൈദ്യുതിബോര്‍ഡ് ജലനഷ്ടം പിടിച്ചുനിര്‍ത്തുകയായിരുന്നു. എന്നാല്‍ സെപ്തംബര്‍ മാസത്തോടെ മഴ കുറയുകയും ജലനിരപ്പ് നേരിയ തോതില്‍ താഴാന്‍ തുടങ്ങുകയും ചെയ്തിരുന്നു. ഒരാഴ്ചയായി മഴ വീണ്ടും കനത്തതോടെയാണ് ജലനിരപ്പ് 2400 അടിയോടടുത്തത്.
ഓഗസ്റ്റ് മാസത്തില്‍ ജലനിരപ്പ് 2397 അടിയോളം ഉയര്‍ന്നിരുന്നു. ഡാം തുറന്നു വിടേണ്ടിവരുമെന്ന ഭീതിയില്‍ ജില്ലാ ഭരണകൂടം ചെറുതോണിയില്‍ കണ്ട്രോള് റൂം തുറന്നിരുന്നു. ഇന്നലെയും ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് 70 മി. മീറ്റര്‍ മഴ രേഖപ്പെടുത്തി. ജില്ലയില്‍ ആകെ രേഖപ്പെടുത്തിയ മഴയുടെ അളവ് 64.34 മില്ലീ മീറ്ററാണ്. ഇടുക്കി ഡാമിലെ ജലനിരപ്പ് 2401 അടിയായാല്‍ ചെറുതോണി ഡാമിന്റെ ഷട്ടറുകളില്‍ ഒന്നു തുറക്കും. അത്യപൂര്‍വ്വമായ കഴ്ചയായിരിക്കും അത്. പതഞ്ഞൊഴുകുന്ന പാല്‍ക്കടലായി മാറും തുടക്കത്തില്‍ പെരിയാര്‍ അപ്പോള്‍. 1981, 1992 വര്‍ഷങ്ങളില്‍ ഡാം നിറഞ്ഞൊഴുകിയിട്ടുണ്ട്.
1975-ല്‍ കമ്മീഷന് ചെയ്ത ഇടുക്കി ഡാമിലെ ജലനിരപ്പ് 2005-ല്‍ 2400 അടിയായും 2007ല്‍ 2401 അടിയായും ഉയര്‍ന്നിട്ടുണ്ട്. 2401 അടിയായി ജലനിരപ്പ് ഉയരുമ്പോള്‍ ഈ ജലസംഭരണിയില്‍ 70854.3 ദശലക്ഷം ഘനയടി വെള്ളം ഉണ്ടായിരിക്കും. ഇടുക്കി, ചെറുതോണി, കുളമാവ് ഡാമുകളുടെ സംയുക്ത ജലസംഭരണിയാണ് ഇടുക്കി പദ്ധതി. 1981-ല്‍ ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടറുകളും 91-ല്‍ നാലു ഷട്ടറുകളും തുറന്നിരുന്നു. ഇടുക്കി ഡാമിലെ ജലം ഉപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത് മൂലമറ്റം പവ്വര്ഹൗസിലാണ്.
ഓണത്തോടനുബന്ധിച്ച് ഇത്തവണ ഇടുക്കി ഡാം സന്ദര്‍ശിക്കാന്‍ വിനോദ സഞ്ചാരികള്‍ക്ക് അവസരം ഒരുക്കിയിട്ടുണ്ട്. ഈ മാസം 14 മുതല്‍ വിനോദസഞ്ചാരികളെ ഡാം സന്ദര്‍ശിക്കാന്‍ അനുവദിച്ചതോടെ വിനോദസഞ്ചാരികളുടെ ഒഴുക്കാണ്. 5 ദിവസത്തിനുള്ളില്‍ 20000ത്തോളം പേരാണ് ഡാം സന്ദര്‍ശിക്കാന്‍ എത്തിയത്. മഴ വരും ദിവസങ്ങളിലും തുടര്‍ന്നാല്‍ ഇടുക്കിയില്‍ നിന്നും പാല്ക്കടല് ഒഴുകുന്ന നയനാനന്ദകരമായ കാഴ്ച ഒരിക്കല്‍ക്കൂടി ആസ്വദിക്കാന്‍ വിനോദസഞ്ചാരികള്‍ക്ക് അവസരം ലഭിച്ചേക്കും.
പൂവത്തിങ്കല്‍ ബാലചന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: