തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി പെട്രോള്‍ പമ്പുകള്‍ സിവില്‍ സപ്ളൈസ് കോര്പ്പറേഷന് വാടകയ്ക്ക് നല്‍കുന്നത് സംബന്ധിച്ച തീരുമാനമെടുക്കുന്നതിന് എണ്ണക്കമ്പനികള്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് കത്തയച്ചു. പമ്പുകള്‍ വാടകയ്ക്ക് നല്‍കുന്നതിന് ലൈസന്‍സ് ആവശ്യമാണ്.
കെ.എസ്.ആര്.ടി.സിയുടെ ഡീസല്‍ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി ഇന്നലെ മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും എണ്ണക്കമ്പനി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത്തരമൊരു നിര്‍ദ്ദേശം ഉയര്‍ന്നുവന്നത്. ഇതേത്തുടര്‍ന്ന് എണ്ണക്കമ്പനികള്‍ മുംബയില്‍ യോഗം ചേര്‍ന്നാണ് ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടാന്‍ തീരുമാനിച്ചത്.
കെ.എസ്.ആര്.ടി.സിയുടെ 67 പന്പുകള്‍ സിവില്‍ സപ്ളൈസ് കോര്പ്പറേഷന് വാടകയ്ക്ക് നല്കുന്പോള് സബ്സിഡി നിരക്കില്‍ ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ഡീസല്‍ ലഭിക്കും. ഈ സംവിധാനം നിലവില്‍ വരുന്നതുവരെ എന്തു ചെയ്യണമെന്ന് നാളെ മന്ത്രിസഭാ യോഗം തീരുമാനിക്കും.
അതുവരെ കൂടിയ വിലയ്ക്ക് കെ.എസ്.ആര്.ടി.സി ഡീസല്‍ വാങ്ങുകയാണ്. ഡീസല്‍ പ്രതിസന്ധികാരണം ഇന്നും ഷെഡ്യൂളുകള്‍ വെട്ടിക്കുറയ്ക്കുന്നുണ്ട്. എന്നാല്‍, ഇക്കാര്യം കെ.എസ്.ആര്.ടി.സി സമ്മതിക്കുന്നില്ല. കണ്ടക്ടര്‍ ക്ഷാമം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍മൂലമാണ് ചില ഷെഡ്യൂളുകള്‍ ഓപ്പറേറ്റ് ചെയ്യാത്തതെന്നാണ് കെ.എസ്.ആര്.ടി.സി പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: