തിരുവനന്തപുരം : കെ.എസ്.ആര്.ടി.സി തിരുവനന്തപുരത്തു മാത്രം ശനിയാഴ്ച പതിനൊന്ന് സര്‍വീസുകള്‍ റദ്ദാക്കി. കോര്‍പ്പറേഷന്റെ പമ്പുകളില്‍ ഡീസല്‍ തീരുകയും സ്വകാര്യ പമ്പുകളില്‍ നിന്ന് ഇന്ധനം വാങ്ങുന്നത് സംബന്ധിച്ച് പ്രതിസന്ധിയിലുമാണ് കെ.എസ്.ആര് .ടി.സി. സെന്‍ട്രല്‍ ഡിപ്പോയില്‍ ഡീസല്‍ പൂര്‍ണമായി തീര്‍ന്നു.
ജില്ലയിലെ മറ്റു ഡിപ്പോകളായ വികാസ് ഭവന് , പേരൂര്‍ക്കട, വെള്ളനാട്, പാപ്പനംകോട്, വിഴിഞ്ഞം എന്നിവിടങ്ങളിലും ഡീസല്‍ ക്ഷാമം രൂക്ഷമാണ്.
ഹിന്ദുസ്ഥാന്‍ പെട്രോളിയത്തില്‍ നിന്ന് കൂടിയ വിലയ്ക്ക് ഡീസല്‍ വാങ്ങി പ്രതിസന്ധി പരിഹരിക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്.
ഇതിന്റെ ഭാഗമായി ഇന്ന് ഉച്ചയോടെ തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ ഡീസലെത്തുമെന്ന് കോര്പ്പറേഷന് അറിയിച്ചു. തിരുവനന്തപുരം സിറ്റി, പേരൂര്‍ക്കട ഡിപ്പോകളില്‍ 18000 ലിറ്റര്‍ വീതവും സെന്‍ട്രല്‍ ഡിപ്പോയില്‍ 12000 ലിറ്റര്‍ ഡീസലും രാവിലെ എത്തിച്ചിരുന്നു
കെ.എസ്.ആര്.ടി.സി. ബസ്സുകള്‍ക്ക് സ്വകാര്യ പമ്പുകളില്‍നിന്നും സിവില്‍ സപ്ലൈസിന്റെ പമ്പുകളില്‍നിന്നും ഡീസല്‍ നിറയ്ക്കാന്‍ സംസ്ഥാന മന്ത്രിസഭ വെള്ളിയാഴ്ച പത്തു കോടി രൂപ അനുവദിച്ചിരുന്നു.
എന്നാല്‍ , ഇതു സംബന്ധിച്ച് ഉത്തരവിറങ്ങാത്തത് കാരണം ബസ്സുകള്‍ക്ക് സ്വകാര്യ പമ്പുകളില്‍ നിന്ന് ഇന്ധനം നിറയ്ക്കാന്‍ കഴിയുന്നില്ല. സെന്‍ട്രല്‍ ഡിപ്പോയില്‍ വെള്ളിയാഴ്ച പതിനാറായിരം ലിറ്റര്‍ ഡീസല്‍ എത്തിച്ചെങ്കിലും ദീര്‍ഘദൂര സര്വീസുകള്ക്കുമാപ്രമെ തികഞ്ഞുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: