പണ്ടുകാലത്ത്, ഒരു രാജ്യത്തെ രാജാവ് തന്റെ മകന് അല്‍പ്പം വിഡ്ഢിയായിത്തീര്ന്നതില് അല്‍പ്പം ഉല്‍കണ്ഠാകുലനായി. രാജാവിന്റെ ഉപദേഷ്ടാക്കള്‍, അവനെ മറ്റൊരു രാജ്യത്തുള്ള ഒരു സര്‍വകലാശാലയിലേക്ക് അയക്കാന്‍ പ്രേരിപ്പിച്ചു. രാജകുമാരന് പഠിച്ച് കൂടുതല്‍ ബുദ്ധിയുണ്ടാക്കും എന്ന പ്രതീക്ഷയില്‍ രാജാവ് സമ്മതിച്ചു. മകന് കുറേ വര്‍ഷങ്ങളോളം കഷ്ടപ്പെട്ടു പഠിച്ചു. എന്നിട്ട് തന്റെ അച്ഛനെഴുതി, താന്‍ സാധ്യമായിട്ടുള്ള സര്‍വ്വതിനെപ്പറ്റിയും പഠിച്ചുകഴിഞ്ഞെന്നും വീട്ടിലേക്ക് തിരിച്ചുവരാന്‍ അനുവദിക്കണമെന്നും. രാജാവിന് സമ്മതമായി. മകന് കൊട്ടാരത്തിലെത്തിയപ്പോള്‍ രാജാവ് ആഹ്ലാദത്തിലാറാടി. വലിയ സദ്യവട്ടങ്ങളൊരുക്കപ്പെടുകയും രാജ്യത്തുള്ള മഹാത്മാക്കളെല്ലാവരേയും ക്ഷണിക്കുകയും ചെയ്തു. ആഘോഷങ്ങള്‍ക്കവസാനം സന്നിഹിതനായിരുന്ന സന്ന്യാസിമാരിലൊരാള് മകനോടു ചോദിച്ചു എന്താണ് പഠിച്ചുവന്നതെന്ന്. ആ ചെറുപ്പക്കാരന് താന്‍ പഠിച്ചുവന്ന അധ്യയനക്രമങ്ങള് മുഴുവനും ഉരുവിട്ടു. അവന് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ആ ഋഷി തന്റെ വിരലില്‍ നിന്ന് ഒരു മോതിരമൂരി കൈയിലമര്ത്തിപ്പിടിച്ചു. എന്നിട്ട് കൈയുയര്‍ത്തിക്കാണിച്ച് അദ്ദേഹം ചോദിച്ചു. ഞാനെന്താണ് കൈയ്ക്കുള്ളില്‍ പിടിച്ചിരിക്കുന്നത്? ഒരു നിമിഷം ശ്രദ്ധിച്ചതിനുശേഷം അവന് പറഞ്ഞു. നടുക്ക് ദ്വാരമുള്ള വൃത്താകൃതിയിലുള്ള എന്തോ സാധനമാണത്. മുനിക്ക് അവന്റെ ബുദ്ധിയില്‍ അതിശയം തോന്നി. അവന് ഒരു വലിയ ബുദ്ധിമാനായിത്തീര്ന്നിരിക്കാം. ആ വസ്തുവിന്റെ പേരു പറയാമോ? മുനി ചോദിച്ചു. രാജകുമാരന് കുറച്ചു നിമിഷങ്ങളോളം തപ്പിത്തടഞ്ഞു, എന്നിട്ടുപറഞ്ഞു: ഞാന്‍ പഠിച്ച ശാസ്ത്രങ്ങളൊന്നും നിങ്ങളുടെ ചോദ്യത്തിനുത്തരം തരാന്‍ എന്നെ സഹായിക്കുന്നില്ല. പക്ഷേ എന്റെ സാമാന്യബുദ്ധി എന്നോട് പറയുന്നു അതൊരു വണ്ടിച്ചക്രമാണെന്ന്. മുനി തന്നോട് തന്നെ പറഞ്ഞു, നിങ്ങള്‍ക്കൊരു വിഡ്ഡിയെ വിദ്യയഭ്യസിപ്പിക്കാം. എന്നാല്‍ അവനെക്കൊണ്ട് നിങ്ങള്‍ക്ക് ചിന്തിപ്പിക്കാനാവില്ല.
– ഓഷോ
പ്രതികരിക്കാൻ ഇവിടെ എഴുതുക: