പത്തനംതിട്ട: മുന്നറിയിപ്പില്ലാതെ ജലസംഭരണികള്‍ തുറന്ന് വിട്ടത് കാരണം ശബരിമല തീര്‍ത്ഥാടകര്‍ കുടുങ്ങി. ഭീതിയുടെ മുള്‍മുനയില്‍ മൂവായിരത്തിലേറെ തീര്‍ത്ഥാടകര്‍ 6 മണിക്കൂറുകളാണ് കുടുങ്ങിയത്. ഇന്നലെ രാവിലെ 9.15 ഓടെയായിരുന്നു ഡാമുകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ തുറന്നുവിട്ടത് . ഈസമയം തീര്‍ത്ഥാടകര്‍ പമ്പയില്‍ സ്നാനം ചെയ്യാന്‍ ഇറങ്ങാത്തതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.
ഫയര്‍ഫോഴ്സും മറ്റ് സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കാന്‍ ജില്ലാഭരണകൂടം തയ്യാറാക്കാത്തതും ദേവസ്വം അധികൃതരുടെ നിസ്സഹകരണവും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.രാവിലെ 9 മുതല്‍ എന്ത് ചെയ്യണമെന്നറിയാതെ പമ്പമുതല്‍ സന്നിധാനം വരെ കുട്ടികള്‍, മാളികപ്പുറം, വൃദ്ധരടക്കമുള്ള മുവായിരത്തോളം തീര്‍ത്ഥാടകരാണ് ഉച്ചയ്ക്ക് 2.30 വരെ വെള്ളംപോലും കുടിക്കാതെ വീര്‍പ്പുമുട്ടിയത്. ഇതിനുശേഷമാണ് ജില്ലാ ഭരണകൂടം ഇടപെട്ടത്.
മുന്നറിയിപ്പ് സുരക്ഷാക്രമീകരണങ്ങള്‍ പാലിക്കാതെ ശബരിഗിരി പദ്ധതി പ്രദേശത്തെ ഡാമുകള്‍ തുറന്നുവിട്ടത് കാരണമാണ് തീര്‍ത്ഥാടകര്‍ പമ്പയില്‍ കുടുങ്ങാന്‍ ഇടയായത്. ത്രിവേണി പാലം പൂര്‍ണ്ണമായി വെള്ളത്തിനടിയിലായി. തട്ടുകട സാധനങ്ങള്‍, കടകള്‍, ലാട്രിന്‍ സെന്ററുകള്‍ തുടങ്ങി മറ്റ് സ്ഥാപനങ്ങള്‍ പൂര്‍ണ്ണമായും നശിച്ചു. മൊബെയില്‍ കവറേജ് കുറവായതും ഭക്തരെ ബുദ്ധിമുട്ടിലാഴ്ത്തി. ആകെ സഹായവുമായി എത്തിയത് പമ്പയിലെ ശുഷ്ക്കം വരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ മാത്രമായിരുന്നു.
സന്നിധാനത്തു നിന്ന് ദര്‍ശനം കഴിഞ്ഞെത്തിയ തീര്‍ത്ഥാടകരെ പമ്പാ ഗണപതി കോവിലിനു സമീപവവും ത്രീവേണിയിലും പോലീസ് വടംകെട്ടി തടയുകയായിരുന്നു. കന്നിമാസ പൂജകള്‍ക്കായി തുറന്ന ശബരിമല നട ഇന്ന് രാത്രി അടയ്ക്കാനിരിക്കുകയാണ് തീര്‍ത്ഥാടകരെ ബുദ്ധിമുട്ടിക്കുന്നതരത്തിലുള്ള നടപടികള്‍ കൈകൊണ്ടത്.
മുന്നറിയിപ്പില്ലാതെ ശബരിഗിരി പദ്ധതി പ്രദേശത്തെ ആനത്തോട് ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ ഒന്നര അടിവീതവും പമ്പാ ഡാമിന്റെ ആറ് ഷട്ടറുകള്‍ ഒരു അടി വീതവുമാണ് ഇന്നലെ രാവിലെ തുറന്ന് വിട്ടത്. ശബരി ജലവൈദ്യുതി പദ്ധതിയിലെ എല്ലാ ജല സംഭരണികളും പരമാവധി സംഭരണി ശേഷിയിലാണ്. വൃഷ്ടി പ്രദേശമായ ഇവിടെ കനത്തമഴ തുടരുകയാണ്. അപകട സാധ്യത മുന്നില്‍ കണ്ട് പ്രധാന ഡാംമുകളിലെ ഷട്ടറുകള്‍ ഇടവിട്ട് ഇടവിട്ട് 30 സെന്റിമീറ്റര്‍ വീതമെങ്കിലും ഉയര്‍ത്തേണ്ടത്. എന്നാല്‍ ഇത്തരം ഒരു സാഹചര്യം നിലനിന്നിട്ടും പമ്പാ ത്രിവേണിയില്‍ മുന്‍കരുതല്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തിന്റെ പിന്നില്‍ ദുരൂഹതയും ഏറുകയാണ്.
പമ്പയില്‍ ശബരിമല തീര്‍ത്ഥാടകര്‍ മണിക്കൂറുകള്‍ കുടുങ്ങികിടന്നിട്ടും ജില്ലാഭരണകൂടം രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വൈകിയത് പ്രതിഷേധത്തിന് കാരണമായി.
എന്നാല്‍ ഡാം തുറന്ന് വി്ട്ടതിന് കുറിച്ച് യാതൊരു മുന്നറിയി്പ്പു ജില്ലാകളക്ടറേറ്റ്ല് ലഭിച്ചിട്ടില്ലന്ന് ജില്ലാ കളക്ടറുടെ അധിക ചാര്‍ജ്ജ് വഹിക്കുന്ന എഡിഎം എച്ച്. സലിം രാജ് ജന്മഭൂമിയോട് പറഞ്ഞു. ഡാം തുറന്ന് വിടുകയാണെങ്കില്‍ വ്യവസ്ഥാ പ്രകാരം 6 മണിക്കൂര്‍ മമ്പെങ്കിലും ജില്ലാ കളക്ട്രേറ്റില്‍ അറിയിക്കണമെന്നാണ് നിയമം. ഈ കാര്യം ദുരന്ത നിവാരണ അതോററ്റിറിയും അറിഞ്ഞിട്ടില്ല. ദിവസങ്ങളായി പെയ്യുന്ന മഴയില്‍ ഡാമുകളില്‍ ക്രമാതീതമായി ജലം ഉയര്‍ന്നകാര്യം ജി്ല്ലാ ഭരണകൂടത്തിന് അറിയാമായിരുന്ന കാര്യമാണ്. ഇതു മൂലം പമ്പയാറില്‍ ദിവസങ്ങളായി വെള്ളം ക്രമാതീതമായി ഉയര്‍ന്നിരിക്കുകയാണ്.
ഈ അവസരത്തില്‍ സുരക്ഷയെ മുന്‍ നിര്‍ത്തി റവന്യു-ദേവസ്വം വകുപ്പ് പമ്പയില്‍ ക്യമ്പ് ചെയ്ത് സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തേണ്ടത്താണ്. ഉന്നത ഉദ്യോഗസ്ഥര്‍ തിരിഞ്ഞ് നോക്കിയില്ല. ത്രിവേണി ഭാഗം അപകടമേഖലയായതിനാല്‍ പ്രത്യേക സുരക്ഷ സംവിധാനം ഒരുക്കിയിരുന്നില്ല.
രൂപേഷ്അടൂര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: