നമ്മുടെ ജീവിതം തന്നെ സര്വ്വേശ്വരനുള്ള ആരാധനയായി തീരണം. നമ്മുടെ വാക്കുകളും കര്‍മങ്ങളും ചിന്തകളുമെല്ലാം ഈശ്വരനുള്ള പുഷ്പാഞ്ജലിയായി തീരണം.
സൗന്ദര്യലഹരിയിലെ ഒരു ശ്ലോകം
ജപോ ജല്പഃ ശില്പം സകലമപി മുദ്രാവിരചനാ
ഗതിഃ പ്രാദക്ഷിയണ്യ ക്രമണമശനാദ്യാഹൂതിവിധിഃ
പ്രണാമഃ സംവേശഃ സുഖമഖിലമാത്മാര്പ്പണദൃശ്യാ
സപര്യാപര്യായസ്തവ ഭവതു യന്മേ വിലസിതം.
ഈശ്വരനോടുള്ള ഭക്തന്റെ പ്രാര്‍ത്ഥനയാണ്. അല്ലയോ ശിവശക്തി ഐക്യരൂപിണി, എന്റെ എല്ലാ വാക്കുകളും അവിടുത്തെ മഹാമന്ത്രജപമായി ഭവിക്കട്ടെ, എന്റെ കൈകൊണ്ടു ചെയ്യുന്ന എല്ലാ കര്‍മങ്ങളും അവിടുത്തെ ആരാധനാ മുദ്രകളായി തീരട്ടെ. എന്റെ ഓരോ കാലടികളും അവിടുത്തേയ്ക്കുള്ള പ്രദക്ഷിണമായി തീരട്ടെ. ഞാന്‍ കഴിക്കുന്ന ഭക്ഷണാദികള്‍ അവിടുത്തേയ്ക്കുള്ള ഹോമാനുഷ്ഠാനമായി തീരട്ടെ. എന്റെ കിടപ്പ് നിന് തിരുവടിയ്ക്കുള്ള നമസ്കാരമായി തീരട്ടെ. ഇപ്രകാരം എന്റെ അഖില സുഖങ്ങളും സമസ്തചലനങ്ങളും അവിടുത്തെ പൂജയായി ഭവിക്കട്ടെ.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: