തിരുവനന്തപുരം: സംസ്ഥാന ഭരണത്തില്‍ അധോലോക സംഘങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. ഈ സംഘങ്ങള്‍ക്ക് മുഖ്യമന്ത്രി പരിരക്ഷ നല്കുന്നുവെന്നത് ജനങ്ങളെ ആശങ്കാകുലരാക്കുന്നു. അതിവേഗം ബഹുദൂരം മഹാശ്ചര്യം എനിക്കും കിട്ടണം പണം എന്നാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നും വി.എസ് പരിഹസിച്ചു.
എല്ലാ തട്ടിപ്പ് കേസുകള്‍ക്കും ഉമ്മന്‍ചാണ്ടിക്ക് വേണ്ടി ചുക്കാന്‍ പിടിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനാണ്. പാമോയില്‍ കേസ് എഴുതിതള്ളിയതിനെതിരെ ഏതറ്റം വരെയും പൊരുതുമെന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു.
നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസില്‍ ജനങ്ങള്‍ക്ക് വിശ്വാസയോഗ്യമായ രീതിയില്‍ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന് ആവശ്യപ്പെട്ടു. കേസ് എന്‍.ഐ.എയ്ക്ക് കൈമാറണമെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജും ആവശ്യപ്പെട്ടു. സംഭവത്തിന് തീവ്രവാദ സംഘടനകളുമയി ബന്ധമുണ്ടെന്നാണ് താന്‍ സംശയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫയാസ് വിളിച്ചത് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആര്.കെ ബാലകൃഷ്ണനെയാണെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് പറഞ്ഞു. ഇയാളുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: