ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണത്തിനുള്ള ഏഴാം ശമ്പള കമ്മിഷന് പ്രധാനമന്ത്രി അംഗീകാരം നല്കി. കമ്മിഷന് ചെയര്‍മാനെയും അംഗങ്ങളെയും വിവിധ സംഘടനകളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് ധനമന്ത്രി പി.ചിദംബരം അറിയിച്ചു. പരിഗണനാവിഷയങ്ങളും പിന്നീട് തീരുമാനിക്കും.
2016 ജനുവരി ഒന്നുമുതല്‍ കമ്മിഷന്റെ നിര്‍ദേശപ്രകാരമുള്ള ശമ്പളം നല്‍കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിലെയും റെയില്‍വേയിലെയും അമ്പത് ലക്ഷം ജീവനക്കാരുടെ ശമ്പളവും വിരമിച്ച 35 ലക്ഷം ജീവനക്കാരുടെ പെന്‍ഷനുമാണ് പരിഷ്ക്കരിക്കുന്നത്.
സൈനികര്‍ക്കായി പ്രത്യേക ശമ്പള കമ്മിഷനെ നിയമിക്കാനും തീരുമാനമായി. ഓരോ പത്ത് വര്‍ഷം കൂടുമ്പോഴുമാണ് ജീവനക്കാരുടെ ശമ്പള സ്കെയിലില്‍ മാറ്റങ്ങള്‍ വരുത്തുക. ആറാം ശമ്പള കമ്മീഷന് പ്രാബല്യത്തില്‍ 2006 ജനുവരി ഒന്നിനായിരുന്നു. അഞ്ചാമത്തേത് നടന്നത് 1996 ജനുവരി ഒന്നിനും നാലാമത്തേത് നടന്നത് 1986 ജനുവരി ഒന്നിനുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: