ന്യൂദല്‍ഹി: ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികള്‍ അയോഗ്യരാകാതിരിക്കുന്നതിന് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് പ്രതിപക്ഷ നേതാവ് സുഷമാസ്വരാജ് രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട എം.പിമാരെയും എം.എല്‍.എമാരെയും അയോഗ്യരാക്കുന്നത് ഒഴിവാക്കുന്നത് ലക്ഷ്യമിട്ടാണ് കേന്ദ്രമന്ത്രിസഭ കഴിഞ്ഞദിവസം ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്.
രാഷ്ട്രപതി ഒപ്പിടുന്നതോടെയാണ് ഓര്‍ഡിനന്‍സിന് അംഗീകാരം ലഭിക്കുക. മന്ത്രിമാരുടെ ഭരണഘടനാവിരുദ്ധമായ തീരുമാനങ്ങള്‍ അംഗീകരിക്കേണ്ട ബാധ്യത രാഷ്ട്രപതിക്കില്ലെന്ന് സുഷമ സ്വരാജ് വ്യക്തമാക്കി. പാര്‍ലമെന്റ് പരിഗണിക്കുന്ന ബില്ല് സര്‍ക്കാര്‍ ഇത്ര തിടുക്കത്തോടെ ഇറക്കുന്നതിന് പിന്നില്‍ ചില താത്പര്യങ്ങളുണ്ടെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ ഓര്‍ഡിനന്‍സ് ഭരണഘടനാപരമായി നിലനില്‍ക്കുമോ എന്ന് പരിശോധിക്കുന്നത് ഭരണഘടനാ സ്ഥാപനങ്ങളാണെന്ന് കേന്ദ്രമന്ത്രി മനീഷ് തിവാരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: